ബയോ മാലിന്യ നീക്കം നിലച്ചു; മെഡിക്കല്‍ കോളജ് ചീഞ്ഞുനാറും

TCR-MALINYAMമുളങ്കുന്നത്തുകാവ്: ബയോ മെഡിക്കല്‍ മാലിന്യനീക്കം നിലച്ചതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബയോ മാലിന്യം കുന്നുകൂടി. ആശുപത്രി പ്രസവ വാര്‍ഡിന്റെ സമീപത്തുള്ള പ്രത്യേക മുറിയിലാണ് മാലിന്യം കൂടുതല്‍. എല്ലാ ദിവസവും ഐഎംഎയുടെ ഇമേജ് എന്ന സംഘടനയുടെ പ്രതിനിധികള്‍ വന്ന് ഇവ കൊണ്ടുപോവു കയാണ് പതിവ്. എന്നാല്‍ സംഘടനയിലെ തൊഴിലാളികള്‍ സമരത്തിലായതാണ് ഇവ നീക്കം ചെയ്യാന്‍ സാധിക്കാത്തത്.

ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്ന ശരീര അവയവങ്ങള്‍, രക്തബാഗുകള്‍, സിറിഞ്ചുകള്‍, സൂചികള്‍, ഗ്ലൗസുകള്‍ തുടങ്ങിയ വിവിദ ബയോമെഡിക്കല്‍ മാലിന്യങ്ങളാണ് ഇവിടെ കെട്ടികിടക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ബയോ മെഡിക്കല്‍ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ഇവ സംസ്കരിക്കാന്‍ പാലക്കാട് ജില്ലയിലെ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുപോകാറുള്ളത്. ഈ ഇനത്തില്‍ വന്‍ തുകയാണ് ആശുപത്രിക്ക് ചിലവ് വരുന്നത്. ഇത്തരം ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്കരിക്കാനുള്ള പ്ലാന്റ് ആരംഭിക്കണമെന്ന ചിന്ത പോലും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

Related posts