വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവം: പോലീസ് അന്വേഷണം ഊര്‍ജിതം

tcr-maranamഎരുമപ്പെട്ടി: വേലൂരില്‍ വീട്ടമ്മ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം  ഊര്‍ജിതമാക്കി. വേലൂര്‍ കോടശേരി നായാടി കോളനിയില്‍ താമസിച്ചിരുന്ന തലപ്പിള്ളി വീട്ടില്‍ സത്യന്റെ ഭാര്യ രാജേശ്വരി (കസ്തൂരി -47) വെട്ടേറ്റ് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് സത്യനുവേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സംഭവത്തിനുശേഷം സത്യന്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്ലാണ്. ഇയാള്‍ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം.

കഴിഞ്ഞദിവസം രാത്രിയിലാണ് സത്യനും ഭാര്യ രജേശ്വരിയും ഒരുമിച്ചിരുന്നു മദ്യപിച്ചതിനുശേഷം വഴക്കുണ്ടായത്. ഇതിനെതുടര്‍ന്നാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുപയോഗിച്ച വെട്ടുകത്തി വീടിനുസമീപത്തുനിന്ന് പോലീസ് കണ്ടെടുത്തു. ഭര്‍ത്താവ് കുട്ടികളെ ചാവക്കാടുള്ള സഹോദരന്റെ വീട്ടിലെത്തിച്ചശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മരിച്ച രാജേഷശ്വരിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം ചെറുതുരുത്തിയിലെ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. കുന്നംകുളം സി ഐ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related posts