ആ ചിത്രം എല്ലാവരും കാണുക…! സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു വീഡിയോ വിവാദത്തെപ്പറ്റി കബാലി നായിക മനസു തുറക്കുന്നു

radhika080816സ്റ്റാഫ് പ്രതിനിധി

മലയാളി പ്രേക്ഷകരുടെ നായികാ സങ്കല്‍പങ്ങള്‍ വിശാലമാണ്. അവിടെ ഭാഷാ അതിരുകളില്ലാതെ നായികമാരെ സ്വീകരിക്കാനും അവരുടെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കാനും ഓരോ പ്രേക്ഷകര്‍ക്കും കഴിയുന്നു. ചിത്രങ്ങളേതുമാകട്ടെ നായികമാരെ അവര്‍ മനസില്‍ പ്രതിഷ്ഠിക്കുന്നു. ഒറ്റ മലയാള ചിത്രം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസു കവര്‍ന്ന പുത്തന്‍ നായികാ സങ്കല്‍പമാണ് രാധിക ആപ്‌തെ. 2015ല്‍ ഫഹദ് ഫാസിലിന്റെ നായികയായി ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തന്റെ സാന്നിധ്യം അറിയിച്ച രാധിക നാടകങ്ങളിലൂടെയാണ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമയിലും നാടകങ്ങളിലും തന്റെ സാന്നിധ്യം തുടരുന്ന രാധിക ഈ വര്‍ഷം പുറത്തിറങ്ങിയ ഫോബിയ എന്നഹിന്ദി ചിത്രത്തിലൂടെയും കൃതി എന്ന ഷോര്‍ട്ട് ഫിലിമിലൂടെയും വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. അതിനു പിന്നാലെയാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ നായികയായി കബാലിയിലൂടെ പ്രേക്ഷകന്റെ മുന്നിലേക്കെത്തുന്നത്. മാന്ത്രിക വിസ്മയം തീര്‍ത്ത കബാലിയുടെ വിജയാഘോഷത്തിനു പിന്നാലെ രാധിക തന്റെ മനസ് തുറക്കുന്നു.

റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുകയാണ് കബാലിയുടെ ബോക്‌സോഫീസ് വിജയം. രജനികാന്തിനൊപ്പമുള്ള അനുഭവം എങ്ങനെയായിരുന്നു?

ഒരു ദിവസം സംവിധായകന്‍ പാ രഞ്ജിത്ത് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു, രജനികാന്ത് സാറുമായി ഒരു സിനിമ ചെയ്യുന്നു. അതിലേക്കു കാസ്റ്റ് ചെയ്യാന്‍ എന്നെ വിളിച്ചതാണെന്ന്. ആദ്യം കേട്ടപ്പോള്‍ തമാശയാണെന്നാണ് കരുതിയത്. പിന്നീട് ഗൂഗിളില്‍ നോക്കിയപ്പോഴാണ് ചിത്രത്തെപ്പറ്റിയുള്ള കാര്യങ്ങളറിയുന്നത്. പിന്നീട് ഞാന്‍ എന്റെ മാനേജരെ വിളിച്ചു പറഞ്ഞു. ചെന്നൈയിലെത്തി സംവിധായകനെ കണ്ടു. ചിത്രം തുടങ്ങി ആദ്യ ദിവസം കണ്ട സമയം മുതല്‍ തന്നെ രജനിസാര്‍ എന്നോടു നല്ല സൗഹൃദമായിരുന്നു. ഷൂട്ടു നടക്കുന്ന സമയത്തു പലപ്പോഴും ഞാന്‍ നേര്‍വസായിപ്പോകാതിരിക്കാന്‍ നല്ല പിന്തുണ നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ ഒരു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റിനെപോലെ അഭിനയിക്കാന്‍ എനിക്കു സാധിച്ചു.
radhika
ഞാന്‍ വര്‍ക്കു ചെയ്തിട്ടുള്ളതില്‍ വെച്ചു ഏറ്റവും നല്ല മനുഷ്യന്‍ രജനിസാറാണ്. ഇത്ര വലിയ സ്റ്റാറായിരുന്നിട്ടും സിനിമയ്ക്കു വേണ്ടി കഠിനാധ്വാനമാണ് അദ്ദേഹം ചെയ്യുന്നത്. രജനി സാറില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടായിരുന്നു. ചിത്രം റിലീസാകുന്നതിന്റെ രാവിലത്തെ ആദ്യ ഷോ കാണാന്‍ പോകണമെന്നു ഞാന്‍ കരുതിയതാണ്. രജനികാന്ത് മാനിയ ആയിരുന്നു ചെന്നൈ പട്ടണമെങ്ങും. 6 മണിയ്ക്കുള്ള ഷോ കാണാനായി നാലു മണിക്കു തന്നെ ജനങ്ങള്‍ അവിടെയെല്ലാം തിങ്ങി നിറഞ്ഞിരുന്നു. എല്ലായിടത്തും ഡാന്‍സും പാട്ടും ഫയര്‍ വര്‍ക്ക്‌സും ബൈക്ക് റാലിയും പാലഭിഷേകവുമായി ആരാധകര്‍ ആഘോഷിക്കുന്നത് കണ്ടു മടങ്ങേണ്ടി വന്നു. നിരാശയോടെ ഇരിക്കുമ്പോഴാണ് തലൈവര്‍ ഫോണ്‍ വിളിച്ച് എന്നെ അഭിനന്ദിക്കുന്നത്. ഏതെങ്കിലും സൂപ്പര്‍സ്റ്റാര്‍ അങ്ങ നെ ചെയ്യു മോ? ചിത്രം ജനങ്ങള്‍ ഏറ്റെടുത്തെന്നു പറഞ്ഞു. അത്രത്തോളം നല്ലൊരു മനസാണ് അദ്ദേഹത്തിന്റേത്.

നിരവധി ഭാഷാചിത്രങ്ങളില്‍ അഭിനയി ക്കുന്നതിനോടൊപ്പം ത ന്നെ നാടകങ്ങളിലും സ്ഥി രം സാന്നിധ്യമാണ്. രണ്ട് തലങ്ങളിലും അഭിനയത്തില്‍ സം തൃപ്തി ലഭിക്കുന്നുണേ്ടാ?

തീര്‍ച്ചയായും. സിനിമയും നാടകവും രണ്ട് മീഡിയമാണ്. നമ്മുടെ ജോലി രണ്ടിടത്തും ഒരുപോലെയാണെങ്കിലും അതു നല്‍കുന്ന സംതൃപ്തി വ്യത്യസ്തമാണ്. ഇതു രണ്ടും ഒരുപോലെ ബാലന്‍സ് ചെയ്താണ് മുന്നോട്ടു പോകുന്നത്. ബോളിവുഡ് ചിത്രങ്ങളും കബാലി പോലുള്ള മറ്റു ഭാഷാ ചിത്രങ്ങളും നമുക്കു കൂടുതല്‍ സ്‌പേസ് നല്‍കുന്നുണെ്ടങ്കിലും അതോടൊപ്പം നാടകവും ആക്ടീവായി ഞാന്‍ കൂടെ കൊണ്ടുപോകുന്നു. എന്റെ പുതിയ സംരംഭം മോഹിത് തകാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ദി നെഥര്‍ എന്ന നാടകമാണ്. നസറുദ്ദീന്‍ ഷായും അതില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒരു വ്യത്യസ്ത അഭിനേതാവ് എന്ന നിലയില്‍ ഗ്ലാമര്‍ വേഷത്തിനോടുള്ള സമീപനം?

അഭിനയത്തോടു ചെറുപ്പം മുതല്‍ തന്നെ എനിക്ക് ഇഷ്ടമായിരുന്നു. തിയറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് സിനിമയിലെത്തുമെന്നു ഞാന്‍ കരുതിയിരുന്നില്ല. എങ്കിലും കാമറയ്ക്കു മുന്നിലെത്തിക്കഴിഞ്ഞപ്പോള്‍ അതിനെയും ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. ചെറുപ്പത്തില്‍ ഞാന്‍ സിനിമയെ ഇഷ്ടപ്പെട്ടിരുന്നത് അതിന്റെ ഗ്ലാമര്‍ കണ്ടിട്ടാണ്. സിനിമയിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാമറിനെ ഒഴിച്ചു നിര്‍ത്തിയൊരു വളര്‍ച്ച നമുക്കു സാധ്യമല്ലെന്നു മനസിലായി. എന്നാല്‍ ഗ്ലാമറിനുള്ള അതിര്‍ വരമ്പ് സ്വയം കല്‍പിക്കുന്ന നിര്‍വചനമാണ്. ഗ്ലാമറിന്റെ വ്യത്യസ്തമായ തലങ്ങളെ നമുക്കു ചുറ്റും കാണാം. ഞാന്‍ നോക്കുന്നത് അതിനുമപ്പുറം നമുക്ക് പ്രാഗല്‍ഭ്യം തെളിയിക്കാനുള്ള അവസരങ്ങളെയാണ്. മേക്കപ്പും പുതുമയുള്ള ഡ്രസിംഗിലുമായുള്ള ഗ്ലാമറിനേക്കാള്‍ എന്നെ അമ്പരപ്പിക്കുന്നത് അത്തരം കഥാപാത്രങ്ങളാണ്.

സിനിമയിലെ കഥാപാത്ര നിര്‍ണയത്തിലെ വ്യത്യസ്തത മനപ്പൂര്‍വമായി സൃഷ്ടിക്കുന്നതാണോ?
radhika-apte
സിനിമയില്‍ കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗാളി ഭാഷയില്‍ ചെയ്ത ഷോര്‍ട്ട് ഫിലിം അഹല്യ മികച്ചൊരു അനുഭവമായിരുന്നു. അഹല്യയുടെ കഥ എനിക്കു നേരത്തെ അറിയാമായിരുന്നു. എന്നാല്‍ അത്തരമൊരു കഥാപാത്രം എന്നെ തേടിവരുമെന്നു വിചാരിച്ചില്ല. പിന്നെ അതിന്റെ സംവിധായകന്‍ സുജോയ് ഘോഷിനൊപ്പം ഒരു ചിത്രം ചെയ്യണമെന്നുള്ള ആഗ്രഹം രണ്ടാമതായും ഉണ്ടായിരുന്നു. എന്നാല്‍ കഥയ്ക്ക പ്പുറം സിനിമഭാഷ്യം എന്നെ വിസ്മയിപ്പിച്ചു എന്നതാണ് വാസ്തവം. ആ കഥാപാത്രത്തിന്റെ ഉത്തരവാദിത്വം വളരെ വലുതായിരുന്നു. 2015 ല്‍ ഇതു കൂടാതെ നാലു ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങിയിരുന്നു. എന്നാല്‍ മറ്റൊന്നും അഹല്യയേക്കാള്‍ മികച്ചതായി എനിക്കു തോന്നിയിട്ടില്ല.

മുന്‍നിര സിനിമകളോടും നാടങ്ങളോടും ഒപ്പം ഷോര്‍ട്ട് ഫിലിമുകളിലും സ്ഥിരം സാന്നിധ്യകുന്നു?

അനുരാഗ് കശ്യപിനൊപ്പം രണ്ടു ഷോര്‍ട്ട് ഫിലിം പൂര്‍ത്തിയാക്കിയിരുന്നു. ദാറ്റ് ഡെ ആഫ്റ്റര്‍ എവരിഡെ, മാഡ്‌ലി. ആറു ചെറു ചിത്രങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു മാഡ്‌ലി . അതു ട്രിബെക്ക ഫിലിം ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഈ ചിത്രങ്ങളൊക്കെ നാളെ എനിക്കു ഗുണകരമാകും എന്നോര്‍ത്തു ചെയ്യുന്നതല്ല. നമ്മളെ തേടി വരുമ്പോള്‍ അതു ചെയ്യുന്നു എന്നു മാത്രം. മാഡ്‌ലിയിലെ കഥാപാത്രം ഇന്ന് ഇന്ത്യയിലെ സ്ത്രീകളുടെ വേദനയാണ് പറയുന്നത്. കബാലിയ്‌ലേക്കു വിളിച്ചപ്പോള്‍ അതു മറ്റൊരു ഭാഗ്യമായിത്തീര്‍ന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തേടി എത്തിയതാണ് ഒരു അഭിനേത്രി എന്ന നിലയില്‍ എന്റെ പ്രതീക്ഷ. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഫോബിയ മറ്റൊരു തരത്തില്‍ ത്രില്ലിംഗായ കഥാപാത്രമായിരുന്നു.

കഥാപാത്രത്തിനപ്പുറം രാധികയുമായി സാമ്യമുള്ള കഥാപാത്രം തേടിവന്നിട്ടുണേ്ടാ? പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ ഏതൊക്കെയാണ്?

ഞാന്‍ വളരെ പെട്ടെന്നു ദേഷ്യപ്പെടുന്നതും വേഗത്തില്‍ ആകുലപ്പെടുന്നതുമായൊരു വ്യക്തിയാണ്. അത്തരമൊരു കഥാപാത്രത്തെ ആരെങ്കിലും തരുമെന്നണ് എന്റെ പ്രതീക്ഷ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഷോര്‍ ഇന്‍ ദ സിറ്റിയിലെ കഥാപാത്രം എനിക്കു ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെതന്നെ ബദ്‌ലപൂരിലേതും എനിക്കു ബ്രേക്കു കിട്ടിയ കഥാപാത്രമായിരുന്നു. മറ്റൊന്ന് അഹല്യയിലെ കഥാപാത്രവും. ത്രില്ലര്‍ ചിത്രങ്ങള്‍ ചെയ്തതുകൊണ്ടാകാം, ഇപ്പോള്‍ തേടി വരുന്നതില്‍ മിക്കതും ഇങ്ങനെയുള്ള കഥാപാത്രങ്ങളാണ്. ഈ പാറ്റേണിനെ പൊളിച്ചെഴുതുന്ന ഒരു കഥാപാത്രത്തിനുവേണ്ടി കാത്തിരിക്കുകയാണ് ഞാനിപ്പോള്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു വീഡിയോ വിവാദത്തെപ്പറ്റി എന്തു പറയുന്നു

രാധികയുടെ നഗ്നവീഡിയോ വീണ്ടും

അതിനെപ്പറ്റി എനിക്കു പറയാനുള്ളത് ആ ചിത്രം എല്ലാവരും കാണുക എന്നതാണ്. അതിനോടു ഞാന്‍ പ്രതികരിച്ചില്ല എന്നതിനര്‍ത്ഥം ഞാന്‍ റിലാക്‌സ് ആണ് എന്നതല്ല. ആരും ആ സിനിമ ഇതുവരെ കണ്ടിട്ടില്ല. പ്രേക്ഷകര്‍ ആ സിനിമ കാണാതെ ഞാന്‍ പ്രതികരിച്ചിട്ട് എന്തുകാര്യം? കാരണം ആ സിനിമ അതിനുള്ള മറുപടി നല്‍കുന്നുണ്ട്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ഇന്നും നമ്മുടെ സമൂഹത്തില്‍ സ്തീകളോടുള്ള കാഴ്ചപ്പാടില്‍ ഒരുപാടം മാറ്റം സംഭവിക്കാനുണ്ട്. സ്ത്രീയെ ഒരു വസ്തുവായി കാണുന്ന സാമൂഹ്യചിന്തയിലാണ് ഇന്നു പലരും. അത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും അങ്ങനെയാണ്. എല്ലാവരും അങ്ങനെയാണ് എന്നല്ല അതിനര്‍ത്ഥം. പക്ഷെ, കൂടുതല്‍ ആള്‍ക്കാരുടേയും ചിന്താഗതി അങ്ങനെയാണ്.

ഒരു സെലിബ്രിറ്റി എന്ന നിലയില്‍ സമൂഹത്തിന്റെ ആ കാഴ്ചപ്പാടിനോട് പ്രതികരിക്കുകയല്ലെ വേണ്ടത്?

ഞാനൊരു കലാകാരിയാണ്, അഭിനേത്രിയാണ്. അതിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. പിന്നീടു മാത്രമാണ് സാമൂഹ്യ പ്രവര്‍ത്തകയാകുന്നത്. ഞാന്‍ മുന്നോട്ടു പോകുന്നത് എന്റെ ചിന്താ രീതിയിലൂടെയും ആദര്‍ശങ്ങളിലൂടെയുമാണ്. അഭിനയ മേഖലയ്ക്കപ്പുറത്തേക്കു ഇപ്പോള്‍ എനിക്കു സഞ്ചരിക്കാനാവില്ല.

കബാലി സൂപ്പര്‍ഹിറ്റായി കുതിക്കുന്നു. പുതിയ പ്രോജക്ടുകള്‍ ഏതൊക്കെയാണ്?

തമിഴില്‍ ഒരു ചിത്രം ചെയ്യുകയാണിപ്പോള്‍. ഹിന്ദിയിലും രണ്ടു ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. പിന്നെയുള്ളത് രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളാണ്.

Related posts