ഓണക്കാലം ലക്ഷ്യമിട്ട് പത്തനാപുരം മേഖലയില്‍ വ്യാജചാരായ നിര്‍മാണവും വില്‍പ്പനയും

KLM-CHARAYAMപത്തനാപുരം:ഓണക്കാലം ലക്ഷ്യമിട്ട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജച്ചാരായ നിര്‍മാണവും വില്‍പ്പനയും വ്യാപകമാകുന്നു.കര്‍ശന നിര്‍ദേശമുണ്ടായിട്ടും പരിശോധനകള്‍ നടത്താന്‍ പോലും എക്‌സൈസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല.വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റുകാര്‍ വന്‍തോതില്‍ തമ്പടിച്ചിരിക്കുന്നത്. ബാറുകള്‍ പൂട്ടിയതിന് ശേഷമുള്ള ആഘോഷവേളകളില്‍ മേഖലയില്‍  വന്‍തോതിലുള്ള കച്ചവടം ലക്ഷ്യമിട്ടുകൊണ്ട് വനമേഖല കേന്ദ്രീകരിച്ച് വ്യാജചാരായ മാഫിയ തന്നെരൂപംകൊണ്ടതായും സൂചനയുണ്ട്.

ഏറെക്കാലമായി നിര്‍ജീവമായിരുന്ന സംഘമാണ്‌വീണ്ടും മേഖലയില്‍ശക്തമാകാനുള്ള ശ്രമംനടത്തുന്നത്. കറവൂര്‍,നടുമുരുപ്പ്,തൊണ്ടിയാമണ്‍,പൂങ്കുളഞ്ഞി,അച്ചന്‍കോവില്‍,പാടംതുടങ്ങിയ മേഖലകളിലും ഇത്തരം സംഘങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. പലപ്പോഴും രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും പ്രദേശത്ത് പരിശോധന നടത്താന്‍ എക്‌സൈസ് അധികൃതരോ,വനപാലകരോ തയാറാകാത്തത് ആക്ഷേപത്തിനും ഇടയാ ക്കിയിട്ടുണ്ട്.

വ്യാജവാറ്റ് സംഘങ്ങളില്‍ നിന്നും പണവും പാരിതോഷികങ്ങളും കൈപ്പറ്റുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇത്തരക്കാര്‍ക്ക് വേണ്ടുന്ന ഒത്താശ ചെയ്യുന്നതായുംആക്ഷേപമുണ്ട്.വാണിജ്യാടിസ്ഥാനത്തില്‍ വ്യാജചാരായം നിര്‍മിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌തൊഴിലാളികളാണെന്നും വന്‍ സംഘം ഇതിനു പിന്നിലുണ്ടെന്നും സൂചനയുണ്ട്. ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ പോലും സ്വാധീനമുള്ള ഇവരെ ഭയന്നാണ് വിവരം അറിയുന്നവര്‍പോലുംപുറത്ത്പറയാതിരിക്കുന്നത്.പലപ്പോഴും പേരിനു വേണ്ടി നടത്തുന്ന പരിശോധനകള്‍ പ്രഹസനമായി മാറുകയാണ് പതിവ്.വ്യാജവാറ്റ് സംഘത്തില്‍ പെട്ടവര്‍ വ്യാപകമായി മൃഗവേട്ട നടത്തുന്നതായും വിവരമുണ്ട്. പോലീസ്, വനംഎക്‌സൈസ് വകുപ്പുകളുടെയോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ സാധിക്കൂ. ഓണ ക്കാലത്തുള്‍പ്പെടെ ഇത്തരക്കാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ പലര്‍ക്കും പതിനായിരങ്ങളാണ് ലഭിക്കുക എന്നതും പരസ്യമായ രഹസ്യമാണ്.

Related posts