ബാഴ്സലോണ: കളിമണ്‍ കോര്‍ട്ടിലെ രാജാവ് താൻതന്നെയെന്നു വീണ്ടും റാഫ തെളിയിച്ചു. ബാഴ്സലോണ ഓപ്പണ്‍ കിരീടം സ്വന്തമാക്കിക്കൊണ്ടാണ് തകര്‍പ്പന്‍ ഫോമില്‍ കളി തുടരുന്ന സ്പെയിനിന്റെ റാഫേല്‍ നദാൽ കളിമൺ കോർട്ടിൽ തന്റെ 401 മത്സരം വിജയിച്ചത്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ (6-2,6-1) എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരമായ നദാൽ കിരീടം സ്വന്തമാക്കിയത്.
നദാലിന്റെ പതിനൊന്നാം ബാഴ്സലോണ ഓപ്പണ്‍ കിരീടമാണിത്. ഇതോടെ താരത്തിന്റെ കരിയറിലെ ആകെ കിരീടനേട്ടം 77 ആയി. 55 കിരീടങ്ങളും കളിമണ്‍ കോര്‍ട്ടില്‍ നിന്നാണ്. ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ 6-4, 6-0ന് തകർത്താണ് നദാൽ ഫൈനലിലെത്തിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളി കാഴ്ചവച്ച നദാമുഴുവൻ മത്സരങ്ങളും നേരിട്ടുള്ള സെറ്റുകൾക്കാണ് ജയിച്ചത്.
പത്തൊമ്പതുകാരനായ സിറ്റ്സിപാസിന് ഫൈനലില്‍ നദാലിന് വെല്ലുവിളി ഉയർത്താൻ പോലും കഴിഞ്ഞില്ല. ഒറ്റ സെറ്റുപോലും നഷ്ടപ്പെടാതെ ഫൈനലിലെത്തിയ നദാലിനെതിരേ കളിക്കാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യമായി കരുതുന്നതായി താരം പിന്നീട് പറഞ്ഞു. ഫൈനല്‍ തോറ്റെങ്കിലും ടെന്നീസ് ലോകത്തേക്ക് വരവറിച്ചാണ് ഗ്രീക്ക് താരം മടങ്ങുന്നത്. ആദ്യ നൂറ് റാങ്കിനുള്ളില്‍ കടന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ടെന്നീസ് താരമെന്ന ബഹുമതി സിറ്റ്സിപാസിനുണ്ട്.