ഗൃഹനാഥനെ കമ്പികൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്: രണ്ടുപേര്‍ റിമാന്‍ഡില്‍

tvm-arrest-kolaനെടുമങ്ങാട്:  ഗൃഹനാഥനെ കമ്പി കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ നാലു പ്രതികളില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുന്‍ വിരോധം കാരണം കരിപ്പൂര് സ്വദേശിയായ തുളസി എന്ന മുരളിയെ (52)യാണ് കമ്പികൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ചത്.  പനങ്ങോട്ടേല വടക്കും കര വീട്ടില്‍ രാഹുല്‍ (27), കരിപ്പൂര് ഹൈസ്കൂളിന് സമീപം മൊട്ടമൂട് വീട്ടില്‍ സ്റ്റമ്പര്‍ അനീഷ് (28) എന്നിവരെയാണ അറസ്റ്റ് ചെയ്തത്. ഈ കേസിലെ ഒന്നും നാലും പ്രതികളെ പിടികിട്ടിയിട്ടില്ല.

വ്യാഴാഴ്ച രാത്രി കരിപ്പൂര് ഖാദി ബോര്‍ഡ് ജംഗ്ഷനില്‍ വച്ച് മുന്‍ വിരോധം നിമിത്തം സ്റ്റമ്പര്‍ അനീഷിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം കമ്പികൊണ്ടും മറ്റുമാണ് ആക്രമിച്ചതെന്ന് പോലീസ് അറിയിച്ചു.നെടുമങ്ങാട് ജില്ലാ ആശുപത്രി ജീവനക്കാരന്റെ കാല്‍വെട്ടിയ കേസിലും വലിയമലയിലുള്ള ഒരു ക്ഷേത്ര ഭാരവാഹിയെ കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതികളാണ് ഇവരെന്നും സ്റ്റമ്പര്‍ അനീഷിന്റെ പേരില്‍ പിടിച്ചുപറി കേസുകള്‍ ഉള്‍പ്പെടെ ധാരാളം കേസുകള്‍ നിലവിലു ണ്ടെന്നും പോലീസ് പറഞ്ഞു.  എസ്‌ഐ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടി യത്.അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts