ബംഗ്ലാദേശിനു ജയം; യുഎഇ പുറത്ത്

BENGLADHEESHമിര്‍പുര്‍: ഏഷ്യകപ്പ് ക്രിക്കറ്റിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും യുഎഇ ബൗളിംഗില്‍ മികച്ചപ്പോള്‍ ബാറ്റിംഗില്‍ തോറ്റു. ഫലമോ, ബംഗ്ലാദേശിന് 52 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. യുഎഇ തങ്ങളുടെ ആദ്യ കളിയില്‍ ശ്രീലങ്കയെ വിറപ്പിച്ചശേഷം ബാറ്റിംഗില്‍ പരാജയപ്പെടുകയായിരുന്നു. അതുതന്നെ ബംഗ്ലാദേശിനെതിരെയും അതുതന്നെ ആവര്‍ത്തിച്ചു. സ്വന്തം നാട്ടുകാരുടെ മുന്നില്‍ കളിച്ച ബംഗ്ലാദേശിനെ 133 റണ്‍സില്‍ ഒതുക്കിയ യുഎഇയ്ക്കു വിജയിക്കാനുള്ള റണ്‍സ് എടുക്കാനായില്ല.ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 133 യുഎഇ 17.4 ഓവറില്‍ 82 റണ്‍സിനു എല്ലാവരും പുറത്ത്

ടോസ് നേടിയ യുഎഇ ബംഗ്ലാദേശിനെ ബാറ്റിംഗിനുവിട്ടു. ആദ്യം പരുങ്ങിയ ബംഗ്ലാദേശ് മുഹമ്മദ് മിഥുനും സൗമ്യ സര്‍ക്കാരും 46 റണ്‍സിന്റെ ഓപ്പണിംഗ് സഖ്യം സ്ഥാപിച്ചു. 9.3 ഓവറില്‍ 72 റണ്‍സിനു രണ്ടു വിക്കറ്റെന്ന മികച്ച നിലയില്‍നിന്നാണ് ബംഗ്ലാദേശ് തകര്‍ന്നത്. മിഥുന്‍ (47) റണ്‍സ് നേടി നേരത്തെ പുറത്തായെങ്കിലും അവസാനം മഹമദുള്ള (36) പുറത്താകാതെനിന്നു നടത്തിയ പോരാട്ടമാണ് ആതിഥേയര്‍ക്ക് പോരാടാനുള്ള സ്‌കോര്‍ നല്‍കിയത്. മുഹമ്മദ് നവീദ്, അംജദ് ജാവേദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷഹ്‌സാദും രോഹന്‍ മുസ്തഫയും ഓരോ വിക്കറ്റ് വീതം പങ്കിട്ടു. താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുര്‍ന്ന യുഎഇയ്ക്കു തുടക്കത്തിലേ വിക്കറ്റ് നിലംപതിച്ചു.

ജയിക്കാനുള്ള ഒരു ശ്രമവും നടത്താതെ ബാറ്റ്‌സ്മാന്‍മാര്‍ ബംഗ്ലാദേശിന്റെ പേസ്-സ്പിന്‍ ആക്രമണത്തിനു മുന്നില്‍ തകര്‍ന്നുവീണു. 30 റണ്‍സ് നേടിയ മുഹമ്മദ് ഉസ്മാനാണ് ടോപ് സ്‌കോറര്‍. മുസ്താഫിസുര്‍ റഹ്മാന്‍, മഷ്‌റഫെ മോര്‍ത്താസ, ഷക്കീബ് അല്‍ ഹസന്‍ മഹമദുള്ള എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. താസ്കിന്‍ അഹമ്മദ്, അല്‍ അമീന്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Related posts