സഹോദരിയുടെ ജീവിതം കങ്കണ സിനിമയാക്കുന്നു

kangganaആസിഡ് ആക്രമണത്തിന് ഇരയായ സഹോദരിയെക്കുറിച്ച് സിനിമ ചെയ്യാന്‍ പോകുന്നതായി കങ്കണാ റണൗത്ത്. സഹോദരി രംഗോലിയുമായി ഇതേക്കുറിച്ച് സംസാരിച്ചുവെന്നും താരം പറഞ്ഞു. ഫെമിന മാഗസിനിന്റെ കവര്‍ ലോഞ്ചിനിടയിലാണ് ചിത്രത്തെക്കുറിച്ച് കങ്കണ സംസാരിച്ചത്. തന്റെ ജീവിതത്തെക്കാള്‍ പ്രസക്തിയുള്ളതാണ് രംഗോലിയുടെ ജീവിതം. അവളെ അന്നും ഇന്നും ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന അവളുടെ ഭര്‍ത്താവിനാണ് എല്ലാ നന്ദിയും അറിയിക്കേണ്ടതെന്ന് കങ്കണ പറയുന്നു. ശേഷം തനിക്കു നേരേ ഉണ്ടായ ആക്രമണത്ത കുറിച്ച് രംഗോലി സംസാരിച്ചു. ആക്രമണത്തെ തുടര്‍ന്ന് താന്‍ അനുഭവിച്ച മാനസിക പിരിമുറുക്കവും ശാരീരിക വേദനയും ജീവിതത്തിനായി പോരാടിയതുമെല്ലാം അവര്‍ പങ്കുവച്ചു.

രംഗോലിയുടെ നേരേ ആക്രമണം നടത്തിയ വ്യക്തിയും അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന മറ്റു പുരുഷന്മാരും അവര്‍ ചെയ്യുന്നത് ഹീറോയിസം ആണെന്നാണ് കരുതുന്നത്. സിനിമകളില്‍ നിന്നാണ് ഇത്തരം ചിന്തകള്‍ അവരിലുണ്ടാകുന്നത്.അതിനാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ധാരണകള്‍ മാറ്റിയെടുക്കണമെന്ന് താരം പറയുന്നു. കങ്കണയുടെ മാനേജരായി പ്രവര്‍ത്തിക്കുന്ന രംഗോലിക്ക് ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങാന്‍ താല്‍പര്യമുണ്ടെന്നും അവര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കങ്കണയായിരിക്കുമെന്നും വ്യക്തമാക്കി.

Related posts