അംഗവൈകല്യമുള്ള കുട്ടികളെ അബോര്‍ട്ട് ചെയ്യാതെ അവയവദാനത്തിന് ഉപയോഗിക്കണമെന്ന് ബ്രിട്ടനിലെ എന്‍എച്ച്എസ്

abortionലണ്ടന്‍: ഗര്‍ഭാവസ്ഥയില്‍ തന്നെ അംഗവൈകല്യം ബാധിച്ചു എന്നു വ്യക്തമാകുമ്പോള്‍ കുട്ടികളെ അബോര്‍ട്ട് ചെയ്തു കളയുന്ന രീതിക്കു മാറ്റം വേണമെന്ന് എന്‍എച്ച്എസ്. ഗര്‍ഭഛിദ്രം നടത്താതെ ഇവര്‍ക്കു ജന്മം നല്‍കാന്‍ അമ്മമാര്‍ തയാറായാല്‍ ഇവരുടെ തകരാറില്ലാത്ത അവയവങ്ങള്‍ മറ്റു കുട്ടികള്‍ക്കുള്ള അവയവദാനത്തിന് ഉപയോഗിക്കാമെന്ന നിര്‍ദേശമാണ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.

ഈ നിര്‍ദേശത്തിന്റെ ഭാഗമായി, അംഗവൈകല്യം ബാധിച്ച ഗര്‍ഭസ്ഥ ശിശുക്കളുള്ള സ്ത്രീകള്‍ക്കു പ്രസവിക്കാനുള്ള ഓപ്ഷന്‍ നല്‍കാനാണു തീരുമാനം. ചാപിള്ളയായി പുറത്തുവരുന്ന കുട്ടികളുടെ അവയവങ്ങള്‍ ദാനം ചെയ്യുകയും ചെയ്യും.

നിലവില്‍ കുട്ടികള്‍ക്ക് അവയവദാതാക്കളെ കണ്ടടത്താന്‍ വലിയ ബുദ്ധിമുട്ടാണു നേരിടുന്നത്. ഏഴായിരത്തോളം കുട്ടികളാണ് അവയവദാതാക്കളെ കാത്തു കഴിയുന്നത്.

എന്‍എച്ച്എസ് നിര്‍ദേശം പ്രാവര്‍ത്തികമായാല്‍ അവയവദാതാക്കളുടെ ക്ഷാമം കുറയാമെങ്കിലും കടുത്ത ധാര്‍മിക വിവാദങ്ങള്‍ക്കു വഴി തെളിക്കാനിടയുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts