അജു വധം: പ്രതികള്‍ കുറ്റക്കാരെന്നു കണെ്ടത്തി; മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനിന്നു

kkd-courtആലപ്പുഴ: കാളാത്ത് വൈദേഹി വീട്ടില്‍ ശിവാനന്ദന്റെ മകന്‍ അജു(23)കൊല്ലപ്പെട്ട കേസില്‍ ഉള്‍പ്പെട്ട ഏഴുപ്രതികളും കുറ്റക്കാരെന്നു കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രസ്താവിക്കും.  കാളാത്ത് വൈദേഹി വീട്ടില്‍ ശിവാനന്ദന്റെ മകനും ഐസിഐസിഐ ബാങ്കില്‍ അസി. മാനേജരുമായിരുന്ന അജുവിനെ കമ്പിവടി, ഇരുമ്പുപൈപ്പ് മുതലായ മാരകായുധങ്ങള്‍കൊണ്ട് പ്രതികള്‍ അടിച്ചുകൊന്നതായാണ് കേസ്.അജുവിന്റെ ഒപ്പമുണ്ടായിരുന്ന ആലപ്പുഴ കൊറ്റംകുളങ്ങര വാര്‍ഡില്‍ വാര്യംപാന്നിയില്‍ വീട്ടില്‍ പൊന്നുമണിയുടെ മകന്‍ അഭിലാഷിനെ പ്രതികള്‍ മാരകമായി പരിക്കേല്പ്പിക്കുകയും ചെയ്തിരുന്നു.

ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ ആലപ്പുഴ കാളാത്ത് വാര്‍ഡില്‍ തുമ്പേല്‍തടിക്കല്‍വീട്ടില്‍ പരേതനായ ജോസഫിന്റെ മകന്‍ ഷിജി ജോസഫ്(44), ആര്യാട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കൊച്ചുകളംവീട്ടില്‍ ജോസഫ് ആന്റണി(26), കാളാത്ത് വാര്‍ഡില്‍ തടിക്കല്‍വീട്ടില്‍ വിജേഷ്, ഇതേ വാര്‍ഡില്‍ വെളിംപറമ്പില്‍ നൗഷാദിന്റെ മകന്‍ നിഷാദ്(29), പുത്തന്‍പുരയ്ക്കല്‍ വിജയകുമാറിന്റെ മകന്‍ സൈമണ്‍ വി ജാക്ക്(30), മൂലയില്‍വീട്ടില്‍ ദേവസ്യ തോമസിന്റെ മകന്‍ തോമസുകുട്ടി(34), മേത്തരുതടിക്കല്‍വീട്ടില്‍ വര്‍ഗീസ് ആന്റണിയുടെ മകന്‍ സിനു വര്‍ഗീസ്(25) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.

2008 നവംബര്‍ 16നു രാത്രി 11.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം ഒന്നാംപ്രതിയുടെ നേതൃത്വത്തില്‍ മറ്റുപ്രതികള്‍ സംഘംചേര്‍ന്നു കാളാത്തു തോപ്പുവെളി ക്ഷേത്രമൈതാനിയില്‍വച്ചു ഇരുമ്പുപൈപ്പ്, തടിക്കഷണം, കമ്പിവടി എന്നിവ കൊണ്ടു അജുവിനെയും അഭിലാഷിനെയും ആക്രമിക്കുകയും അജു മരിക്കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ആലപ്പുഴ നോര്‍ത്ത് പോലീസാണ് കേസ് ചാര്‍ജ് ചെയ്തിരുന്നത്. ഒന്നുമുതല്‍ ഏഴുവരെ പ്രതികള്‍ ഐപിസി 341, 307, 302, സെക്ഷന്‍ 149 എന്നീ വകുപ്പുകള്‍ പ്രകാരവും, രണ്ടുമുതല്‍ ഏഴുവരെ പ്രതികള്‍ 144, 148 എന്നീ വകുപ്പുകള്‍ പ്രകാരവും, ഒന്നാംപ്രതി ഐപിസി 143, 147 വകുപ്പുകള്‍ പ്രകാരവും കുറ്റക്കാരെന്നു കോടതി കണ്ടെത്തി.

മാധ്യമപ്രവര്‍ത്തകര്‍ വിട്ടുനിന്നു
ആലപ്പുഴ: കാളാത്ത് അജു വധക്കേസ് വിധി പ്രസ്താവം കോടതിയില്‍ പോയി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകര്‍ വിട്ടുനിന്നു. മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുംവിധം ചില അഭിഭാഷകര്‍ കോടതി വളപ്പിനു മുമ്പില്‍ ഫഌക്‌സ് ബാനര്‍ സ്ഥാപിക്കുകയും കോടതിയില്‍ എത്തിയാല്‍ തടയുമെന്ന് സോഷ്യല്‍മീഡിയയിലൂടെ തടയുമെന്നും മറ്റും പ്രചരണം നടത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നടപടി.ജനങ്ങളുടെ അറിയാനുള്ള അവകാശം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയം ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു.

Related posts