അനധികൃത കൈയേറ്റം ഒഴിപ്പിക്കുമെന്ന് പാലക്കാട് നഗരസഭ

pkd-nagarasabhaപാലക്കാട്:നഗരത്തിലെ അനധികൃത കയ്യേറ്റ ങ്ങള്‍ ഒഴിപ്പിക്കുന്നതിന് ഓപ്പറേഷന്‍ പാലക്കാട് നടപ്പിലാ ക്കാന്‍ നഗരസഭയുടെ തീരുമാനം. എക്‌സി ക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള ഒരു സംഘം രൂപീകരിച്ച് നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് നഗരസഭാ സെക്രട്ടറി എം.ശങ്കരന്‍കുട്ടി കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ഓരോ കടകളും 200 മീറ്ററോളം സ്ഥലമാണ് ക യ്യേറിയിരിക്കുന്നത്.  സ്‌റ്റേഡിയം സ്റ്റാന്റ് ഉള്‍പ്പെ ടെയുള്ള ഭാഗങ്ങളില്‍ നിരവധി കയ്യേറ്റങ്ങളാണ് നടന്നിരിക്കുന്നത്. സ്റ്റാന്റിനു പരസിരത്തെ ഓട്ടോ സ്റ്റാന്റ് നീക്കം ചെയ്‌തെങ്കിലും ഒരു ഹോട്ടല്‍ ആ സ്ഥലം അവരുടെ പാര്‍ക്കിംഗ് കേന്ദ്രമാക്കി യതായും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. തൊട്ട ടുത്തുള്ള വിഎഫ്പിസികെ പൊളിച്ചു നീക്കുന്നതു സംബന്ധിച്ച് നിയമപരമായി പരിശോധിച്ച ശേഷം നടപടിയെടുക്കും. സ്‌റ്റേഡിയം മുതല്‍ കല്‍മ ണ്ഡപം വരെ നിരവധി കയ്യേങ്ങള്‍ കണ്ടെ ത്തിയിട്ടുണ്ട്.

തെരുവ് വിളക്കുകള്‍ ഇടുന്നതു സംബന്ധിച്ച് എത്രയും പെട്ടെന്നു തന്നെ ഇ ടെണ്ടര്‍ വിളിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ തീരുമാനമായി. കഴിഞ്ഞ ഭരണസമിതിയുടെ ടെണ്ടര്‍ വഴി ലഭിച്ച ലൈറ്റുകളും മറ്റു അനുബന്ധ വസ്തുക്കളും ഏറെ നിലവാരം കുറഞ്ഞതാണെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ ആരോപിച്ചു. ഒരുമാസം മുമ്പ് പാലക്കാടു വന്ന മന്ത്രി എ.കെ.ബാലന്‍ നടത്തിയ വാഗ്ദാനം എന്തായി എന്നും അദ്ദേഹം ചോദിച്ചു. വര്‍ഷങ്ങളായി പൊടിതട്ടാതെ വച്ച പദ്ധതികള്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ നടത്തുന്നതുകണ്ട് മുറവിളി കൂട്ടിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.നഗരസഭയിലെ കെട്ടികിടക്കുന്ന ഫയലുകള്‍ സെക്ഷന്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെകൊണ്ട് വ്യക്തമായി അടുക്കിവയ്ക്കും.

തെരുവ് വിളക്ക് പ്രശ്‌നം പരിഹരിക്കുന്നതിന് രണ്ട് ഘട്ടമായാണ് പ്രവര്‍ത്തിക്കുകയെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. ജൂലൈ എട്ടിനകം തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. ഇടെണ്ടര്‍ വഴി എത്രയും പെട്ടന്നു നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഒന്നിച്ചുള്ള പര്‍ച്ചേയ്‌സ് വഴി നഷ്ടം ഒഴിവാക്കാന്‍ കഴിയുമെ ന്നും അദ്ദേഹം അറിയിച്ചു. ട്യൂബ് ലൈറ്റിനു വേണ്ടി  മുവായിരം രൂപയുടെ സ്റ്റാര്‍ട്ടര്‍ വാങ്ങി നല്‍കുമെന്ന് ബിജെപി കൗണ്‍സിലര്‍ വി.നടേശന്‍ പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വേണ്ടരീതിയില്‍ സഹകരിക്കുന്നില്ലെന്ന കൗണ്‍സിലറുടെ പരാതിയിന്മേല്‍ എട്ടിന് ഉച്ചയ്ക്ക് മൂന്നിന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അറിയിച്ചു. മേലാമുറിയിലെ കംഫര്‍ട്ട് സ്‌റ്റേഷന്‍ എത്രയും പെട്ടന്ന് തുറന്നു കൊടുക്കണമെന്ന് കൗണ്‍സിലര്‍ സുനില്‍ ആവശ്യപ്പെട്ടു.

മുന്‍കാലങ്ങളില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന പലഫയലുകളും നഗരസഭയില്‍ നിന്ന് കാണാതായിട്ടുണ്ടെന്നും ചില കോക്കസുകള്‍ ചേര്‍ന്നുള്ള പൂഴ്ത്തിവയ്പ്പാണ് ഇതിനു പിന്നിലെന്ന് കൗണ്‍സിലര്‍ സാബു ആരോപിച്ചു. നഗരസഭയുടെ സ്ഥലത്ത് ഫഌറ്റ് നിര്‍മ്മിച്ചത് സംബന്ധിച്ച് പരിശോധിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.  മഴക്കാലശുചീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് 40 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ഓരോ വാര്‍ഡിലേക്കും അനുവദിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.ശുചീകരണ തൊഴിലാളികള്‍ക്ക് മഴക്കോട്ട്, തൊപ്പി, ഷൂസുകള്‍ തുടങ്ങിയവയും അനുവദിച്ചിട്ടുണ്ട്.നഗരത്തിലെ ഓരോ പ്രദേശവും സന്നദ്ധ സംഘടനകള്‍ ഏറ്റെടുത്ത് ശുചീകരികരിക്കു മെന്നും ജനങ്ങളെ മാലിന്യസംസ്ക്കരണം സംബന്ധിച്ച് ബോധവത്ക്കരിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നതുസംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.നഗരസഭയിലെ വാഹനങ്ങളും മറ്റും സ്ഥിരം കേടാവുന്നതും, ഇത്തരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ പരിശോധിക്കുന്നതിനും മറ്റുമായി നഗരസഭയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് തസ്തികയിലേക്ക് ആളെ നിയോഗിക്കണമെന്നും തെരുവ് വിളക്കുകള്‍ സംബന്ധിച്ച ഇ ടെണ്ടറുകള്‍ ഇന്നു തന്നെ വിളിക്കാന്‍ നടപടിയെടുക്ക ണമെന്നും ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി നേതാ വ് എസ്.ആര്‍.ബാലസുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

അമൃത് നഗരം പദ്ധതി നടത്തിപ്പിനായുള്ള നഗരസഭയുടെ ഫണ്ട് സംബന്ധിച്ച നടപടികള്‍ നടക്കുകയാണ്.  വഴിയോരങ്ങളിലെ അപകടകര മായ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നു. വനംവകുപ്പ് അധികൃതരു മാരും ജലസേചന വകുപ്പ് അധികൃതരുമായും സംസാരിച്ച് തീരുമാനമുണ്ടാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.അജണ്ട വായിക്കുന്നതിനിടെ നഗരസഭാ സെക്രട്ടറിക്കെതി െയുഡിഎഫ് കൗണ്‍സിലര്‍ ഭവദാസ് തട്ടിക്കയറി. ചില അജണ്ടകള്‍ ഓഡിറ്റ് നടത്തി പരിശോധിച്ച ശേഷം അടുത്ത കൗണ്‍സലിലേക്ക് മാറ്റി.

Related posts