അവസാനമായി ഒരുനോക്ക് കാണാനാവാതെ… പ്രിയതമക്ക് അന്ത്യചുംബനം പോലും നല്‍കാനാകാതെ ലിന്‍സന്‍: നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ തീവ്രശ്രമം ആരംഭിച്ചു

Chikkuഅങ്കമാലി: ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെ നിത്യതയിലേക്കു പോയ പ്രിയതമക്ക് അന്ത്യചുംബനം നല്‍കാനാകാതെ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ലിന്‍സനെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ തീവ്രശ്രമം ആരംഭിച്ചു. ഒമാനിലെ സലാലയില്‍ മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ച കറുകുറ്റി തെക്കേല്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍  ചിക്കുവിന് നാട് യാ ത്രാമൊഴി നല്‍കുമ്പോള്‍  ഭര്‍ത്താവ് ലിന്‍സന്‍ സലാലയില്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നത് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും തീരാവേദനയായി.   തങ്ങളുടെ പേരക്കിടാവിനെ താലോലിക്കാനായി കാത്തിരുന്ന മാതാപിതാക്കളുടെ മുന്‍പിലേക്ക് ചേതനയറ്റ ശരീരമാണ് എത്തിയത്. മൂന്നു വര്‍ഷത്തെ പ്രണയം ഏഴ് മാസം മുന്‍പ് വിവാഹത്തിലെത്തിച്ച് രണ്ടര മാസം ഗര്‍ഭിണിയായിരിക്കെയാണ് ചിക്കുവിനെ വിധി ലിന്‍സനില്‍ നിന്നും  തട്ടിയെടുത്തത്.  കുടുംബത്തിന്റെ സുരക്ഷിതത്വത്തിനായി താമസ സ്ഥലം മാറിയിട്ടും വിധിയെ തടുക്കാന്‍ ലിന്‍സനായില്ല.

ചിക്കു കൊല്ലപ്പെട്ട  ഏപ്രില്‍ 20 മുതല്‍ ഒമാന്‍ റോയല്‍ പോലീസിന്റെ കസ്റ്റഡിയിലാണ് ലിന്‍സന്‍. ചിക്കു കൊല്ലപ്പെട്ടുകിടക്കുന്നത് ആദ്യം കണ്ട സാക്ഷി എന്ന  നിലയില്‍ കൊലപാതകിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായ പങ്ക് ലിന്‍സനുണ്ട്. അതിനാലാണ് ലിന്‍ സന് ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വരുന്നത്.

യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ വൈകുന്നതാണ് ലിന്‍സന്റെ മോചനവും വൈകിക്കുന്നത്. ആലപ്പുഴ സ്വദേശകളായുള്ള മൂന്നു പേരുടെ ഉടമസ്ഥതയിലുള്ളതാണ് ചിക്കുവും ലിന്‍സനും ജോലി ചെയ്യുന്ന സലാലയിലെ ബാദര്‍ അല്‍ സമാഗ്രൂപ്പ്  ഓഫ് ഹോസ്പിറ്റല്‍. ലിന്‍സന്‍ അ വിടുത്തെ പി.ആര്‍.ഒ ആണ്. ലിന്‍സന്റെ അനുജന്‍ ലിജു മറ്റൊരു സ്ഥലത്തെ ആശുപത്രിയുടെ പി ആര്‍ ഒ ആയി ജോലി ചെയ്യുന്നു. ലിന്‍സന്റെ ആന്റിയുടെ മകനായ ജെയ്‌സണ്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയ റക്ടറുടെ സെക്രട്ടറിയുമാണ്. ആശു പ ത്രി മാനേജ്‌മെന്‍റും സ ഹ പ്ര വര്‍ത്തകരും ലിന്‍സന്റെ മോചനത്തിനായി തീ വ്ര ശ്രമത്തിലാണ്. ബുധനാഴ്ചയോടെ തന്നെ ലിന്‍സനെ മോചിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണിവര്‍.

Related posts