ആന്റിഗ്വ ടെസ്റ്റ്: ഇന്ത്യ 566 നു ഡിക്ലയര്‍ ചെയ്തു

sp-viradആന്റിഗ്വ: വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സ് ഇന്ത്യ ഡിക്ലയര്‍ ചെയ്തു. 566 നു എട്ട് നിലയിലാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തതത്. കന്നി ഇരട്ട സെഞ്ചുറിയുമായി നായകന്‍ വിരാട് കോഹ്‌ലി കളം നിറഞ്ഞപ്പോള്‍ വിന്‍ഡീസിനെതിരേ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്കു കുതിച്ചത്തുകയായിരുന്നു. 281 പന്തു നേരിട്ടാണ് കോഹ്‌ലി ഇരട്ടസെഞ്ചുറി തികച്ചത്. 24 ബൗണ്ടറികള്‍ കോഹ്‌ലിയുടെ ഇന്നിംഗ്‌സിനു ചാരുത പകര്‍ന്നു. കോഹ്‌ലിക്കു പുറമേ അശ്വിനും സെഞ്ച്വറി നേടി 253 പന്തുകള്‍ നേരിട്ട അശ്വിന്‍ 12 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 113 റണ്‍സെടുത്തത്. വാലറ്റക്കാരില്‍ 40 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും 53 റണ്‍സുമായി അമിത് മിശ്രയും മികച്ച കളി പുറത്തെടുത്തു.

നാലു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം കളിതുടങ്ങിയ ഇന്ത്യയെ കോഹ്‌ലി-അശ്വിന്‍ സഖ്യം കൈപിടിച്ചുയര്‍ത്തി. വ്യക്തിഗത സ്‌കോര്‍ 150 കടന്നതോടെ ഇന്ത്യന്‍ നായകന്‍ കൂടുതല്‍ ആക്രമോത്സുകത കാണിച്ചു. ജാസണ്‍ ഹോള്‍ഡറിനെ ബൗണ്ടറിയടിച്ചു കൊണ്ടാണ് കോഹ്‌ലി 150ല്‍ എത്തിയത്. ഹോള്‍ഡറിന്റെ അടുത്ത ഓവറിലും രണ്ടു തവണ പന്ത് അതിര്‍ത്തിവര കടന്നു ഇത്തവണ അശ്വിന്റെ വകയായിരുന്നു. വ്യക്തിഗത സ്‌കോര്‍ 43ല്‍ നില്‍ക്കുമ്പോള്‍ ഷാനോന്‍ ഗബ്രിയേലിന്റെ പന്തില്‍ അശ്വിന്‍ നല്കിയ അവസരം ഷെയ്ന്‍ ഡൗറിച്ച് വിട്ടുകളഞ്ഞത് വിന്‍ഡീസിന് തിരിച്ചടിയായി.

ഒരു വശത്ത് ഷാനോന്‍ ഗബ്രിയേല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും മറുവശത്ത് ജാസണ്‍ ഹോള്‍ഡര്‍ യഥേഷ്ടം അടിവാങ്ങി. കാര്‍ലോസ് ബ്രാത്‌വെയ്റ്റ് ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കുന്ന രീതിയില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല.105-ാം ഓവറില്‍ ദേവേന്ദ്ര ബിഷുവിനെതിരേ കവറില്‍ക്കൂടി നേടിയ ബൗണ്ടറിയിലൂടെയായിരുന്നു കോഹ്‌ലി ഇതുവരെയുണ്ടായിരന്ന തന്റെ ഉയര്‍ന്ന സ്‌കോറായ 169 റണ്‍സ് മറികടന്നത്. ഒടുവില്‍ അരങ്ങേറ്റക്കാരന്‍ റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ സിംഗിള്‍ എടുത്ത് ഇരട്ട സെഞ്ചുറി തികച്ചപ്പോഴേക്കും ചരിത്രം വഴിമാറിയിരുന്നു. കോഹ്‌ലി സെഞ്ചുറി തികച്ചപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം കരഘോഷം മുഴങ്ങി. കോഹ്‌ലി പുറത്തായപ്പോള്‍ വിന്‍ഡീസ് ഒന്നാശ്വസിച്ചതാണ്.

എന്നാല്‍ അടി പിന്നാലെ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. 88 പന്തുകളില്‍ 40 നിന്നാണ് സാഹ 40 റണ്‍സെടുത്തത്. 53 റണ്‍സെടുത്ത അമിത് മിശ്ര നേരിട്ടതാകട്ടെ 3 പന്തുകള്‍ മാത്രം. മിശ്ര പുറത്തായതോടെയാണ് ആദ്യ ഇന്നിംഗ്‌സ് അവസാനിപ്പിക്കാന്‍ ടീം ഇന്ത്യ തീരുമാനിച്ചത്.രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റിനു 31 റണ്‍സ് എന്ന നലയിലാണ് . 11 റണ്‍സുമായി കാരിംഗ് ബ്രാത്ത്‌വൈറ്റും റണ്ണൊന്നുമെടുക്കാതെ ദേവേന്ദ്ര ബിഷുവുമാണു ക്രീസില്‍. 16 റണ്‍സെടുത്ത ആര്‍.ചന്ദ്രികയാണു പുറത്തായത്. മുഹമ്മദ് ഷാമിക്കായിരുന്നു വിക്കറ്റ്.

Related posts