ഇന്നസെന്റ് എം.പി കുഴഞ്ഞു വീണ് മരിച്ചെന്ന് വ്യാജ വാര്‍ത്ത; ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്ത പരന്നത് കാട്ടുതീ പോലെ

innacentതൊടുപുഴ: നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് എം.പി തൊടുപുഴയില്‍ നടന്ന ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണു ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്ത കാട്ടുതീ പോലെ പരന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കി.

രാവിലെ 10 മണിയോടെ ഫോണ്‍ വിളികളിലൂടെയും മിക്കവരുടെയും വാട്ട് സാപ്പ് ഗ്രൂപ്പുകളിലുമാണ് ഈ വാര്‍ത്ത പരന്നത്. കേട്ടവര്‍, കേട്ടവര്‍ ഇത് മറ്റുള്ളവരി ലേയ്ക്ക് പകര്‍ന്നതോടെ വാര്‍ത്ത വലുതായി കൊ ണ്ടിരുന്നു. തൊടുപുഴയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലേക്ക് ഈ വാര്‍ത്ത അന്വേഷിച്ച് നൂറോളം ഫോണ്‍ വിളികള്‍ വന്നതായും ആശുപത്രി അധികൃതര്‍ പറയുന്നു. ഷൂട്ടിംഗിനിടെ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിലായ ഇന്നസെന്റിനെ തൊ ടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേ ശി പ്പിച്ചിരുക്കുകയാമെന്നും മരിച്ചുവെന്നും വരെയുള്ള വിധത്തില്‍ വാര്‍ത്തകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പരന്നു.

പോലീസ് അധികാരികളോടും പത്ര ഓഫീസു കളിലേക്കും മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ നമ്പരിലേക്കും ഇതു സംബന്ധിച്ച് നിരവധികോളുകള്‍ എത്തി. നഗരത്തിലെ ആശുപത്രികളില്‍ ചിലര്‍ വിവരം അറിയാന്‍ എത്തുകയും ചെയ്തു.
ഒടുവില്‍ 11.30 ഓടെ മാധ്യമ പ്രവര്‍ത്തകര്‍ ഇന്നസെന്റ് എം.പിയുടെ ഫോണില്‍ അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന തായി വിവരം ലഭിച്ചതോടെയാണ് അഭ്യൂഹം കഥയും തിരക്കഥയും രചിച്ച വ്യാജ വാര്‍ത്തയ്ക്ക് തിരശീല വീണത്.

മുന്‍കാലങ്ങളിലും ഇത്തരം സിനിമാ താരങ്ങളെയും പ്രമുഖകരെയും കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജീവിച്ചിരിക്കുന്ന പലരേയും ഉറവിടങ്ങളില്ലാത്ത അഭ്യൂഹ ങ്ങളില്‍ മുക്കി സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന ‘ കൊലപാതകങ്ങളുടെ ” മറ്റൊരു വൃത്തിക്കെട്ട  ഉദാഹ രണം കൂടിയാണ് ഇന്നത്തെ സംഭവം.

Related posts