ഉപദേശിച്ച് പീഡിപ്പിക്കരുത്! പുരുഷസുഹൃത്തുമൊത്ത് ചുറ്റിക്കറക്കം; ലെഗിന്‍സ് അണിഞ്ഞ് പൊതുവേദിയില്‍; സിപിഎം വനിതാ എംഎല്‍എയ്‌ക്കെതിരെ നടപടിയ്ക്ക് സാധ്യത?

niyamasabhaതിരുവനന്തപുരം : മന്ത്രിമാരെക്കൊണ്ടും എംഎല്‍എമാരെക്കൊണ്ടുമുള്ള തലവേദനകള്‍ സിപിഎമ്മിന് അവസാനിക്കുന്നില്ല. ന്യൂജെന്‍ യുവതികളുടെ ഇഷ്ടവസ്ത്രമായ ലെഗിന്‍സ് അണിഞ്ഞ് പുരുഷസുഹൃത്തുമൊത്തു ചുറ്റിക്കറങ്ങിയ വനിതാ എംഎല്‍എയാണ് പുതിയ താരം. പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ വനിതാ എംഎല്‍എയ്ക്കു സിപിഎം നേതൃത്വത്തിന്റെ വിലക്കും ലഭിച്ചു. വേഷവിധാനത്തില്‍ മാന്യത പുലര്‍ത്താത്തതും നിയമസഭാ നടപടികളില്‍ ശ്രദ്ധചെലുത്താതെ പുരുഷസുഹൃത്തുമൊത്ത് ചുറ്റിക്കറങ്ങിയതുമാണ് പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്ന് മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ലെഗിന്‍സ് അണിഞ്ഞ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട എം.എല്‍.എ. പുരുഷസുഹൃത്തിനൊപ്പം അതിരുവിട്ട ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നെന്നുവെന്നു പാര്‍ട്ടി ഏരിയ കമ്മിറ്റിക്കു ബോധ്യമായതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പല പ്രമുഖ നേതാക്കളെയും വെട്ടിയാണ് പെരുമാറ്റശുദ്ധിയുടെയും ആഢ്യത്വത്തിന്റെയും പേരില്‍ പാര്‍ട്ടി ഇവര്‍ പാര്‍ട്ടി സീറ്റ് അടിച്ചെടുത്തത്. തെരഞ്ഞെടുപ്പു കാലത്തുതന്നെ പാര്‍ട്ടിയില്‍ ഇതിനെതിരേ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും ഈ പുരുഷസുഹൃത്ത് തന്നെയായിരുന്നു. ഇവരുടെ അവിശുദ്ധ ബന്ധം യു.ഡി.എഫ്. പ്രചാരണായുധമാക്കിയെങ്കിലും അന്നു പാര്‍ട്ടി നേതൃത്വം ഇവര്‍ക്കു പിന്നില്‍ ഉറച്ചുനിന്നിരുന്നതിനാല്‍  ഇവര്‍ക്ക് തെരഞ്ഞടുപ്പില്‍ വിജയിക്കാനായി.

എം.എല്‍.എയായതോടെ വനിതാ നേതാവ് തനി സ്വരൂപം പുറത്തെടുത്തെന്നാണ് പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ വിലയിരുത്തല്‍. ജയിച്ചതോടെ പാര്‍ട്ടി ഓഫീസിന് ഇവര്‍ അയിത്തം കല്‍പ്പിച്ചു. പാര്‍ട്ടി നേതാക്കളെ കണ്ണിനു കാണരുതായി. പബ്ലിക് മാര്‍ക്കറ്റില്‍ ഒരു ഓഫീസെടുത്ത് അവിടെയാണിരിപ്പ്. ഇവരുടെ സ്വഭാവമനുസരിച്ച് ഇങ്ങനയാവാനല്ലാതെ തരമില്ലെന്നാണ് പാര്‍ട്ടിക്കകത്തെ സംസാരം. പ്രവര്‍ത്തകരാരും അവിടേക്കു പോകാറില്ല. ഇതിനെല്ലാം പിന്നില്‍ പ്രേരകശക്തിയാകുന്നത് പുരുഷസുഹൃത്താണെന്നാണ് പാര്‍ട്ടിയുടെ നിഗമനം.

പാര്‍ട്ടി നേതാക്കള്‍ നേര്‍വഴി പറഞ്ഞുകൊടുത്തപ്പോള്‍ ഉപദേശിച്ച് പീഡിപ്പിക്കരുതെന്നായിരുന്നു ഈ  എം.എല്‍.എയുടെ ന്യൂജെന്‍ മറുപടി. മേലില്‍ പുരുഷസുഹൃത്തിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടരുതെന്നും നിയമസഭാ സമ്മേളനങ്ങളില്‍ കൃത്യമായി പങ്കെടുക്കണമെന്നും  പൊതുപരിപാടികള്‍, പാര്‍ട്ടി സമ്മേളനങ്ങളില്‍ എന്നിവയില്‍ കൃത്യസമയത്തെത്തണമെന്നുമുള്ള പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്ക് ഇവര്‍ പുല്ലുവിലയാണ് നല്‍കിയത്. ഇതൊക്കെ ഏരിയ കമ്മിറ്റി നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്.

ഈ മാസം 17 ന് എം.എല്‍.എ. ലെഗിന്‍സ് പോലുള്ള ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദികളിലും നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമംസംബന്ധിച്ച സമിതിയിലും പങ്കെടുത്തതായാണ്‌ ഒരു ആരോപണം. ഈ സംഭവത്തിന് ഏരിയ കമ്മിറ്റിയംഗം സാക്ഷിയുമാണ്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സംസാരത്തിലും പെരുമാറ്റത്തിലും മാന്യത പുലര്‍ത്തുന്നില്ല എന്നും ആരോപണമുണ്ട്.

നിയമസഭയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രസംഗിക്കുമ്പോള്‍ സഭയിലിരിക്കാതെ ഇറങ്ങിപ്പോകുകയാണ് മറ്റൊരു ശീലം. ഈ സമയത്ത് ആണ്‍ സുഹൃത്തിനോടൊപ്പം നിയമസഭാ ക്യാന്റീനിലും മറ്റും ചുറ്റിക്കറങ്ങുന്നതാണ് ഇവര്‍ക്കിഷ്ടമെന്നും പറയപ്പെടുന്നു. സ്വന്തം മണ്ഡലത്തില്‍ നടന്ന ശിശുദിനാഘോഷത്തില്‍ ഒരു പൊതുപ്രവര്‍ത്തകയ്ക്കു ചേരാത്ത വേഷവിധാനങ്ങളണിഞ്ഞു പ്രത്യക്ഷപ്പെട്ടത് വന്‍ പ്രതിഷേധത്തിനിടയാക്കി. എംഎല്‍എയുടെ വസ്ത്രധാരണത്തെ ആഘോഷത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിമര്‍ശിച്ചു. ഇവരെക്കണ്ട് തങ്ങളുടെ മക്കള്‍ വഴിതെറ്റിപ്പോകുമോയെന്ന് അവര്‍ കരുതുന്നത് സ്വാഭാവികം.

സഭയില്‍ വൈകിവരുന്നതിനും മുങ്ങുന്നതും സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുടെ അനുമതിയില്ലാതെയാണെന്നത് പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇവര്‍ മറ്റു വനിതാ എംഎല്‍എമാര്‍ ഹോസ്റ്റല്‍ വിട്ടശേഷം മാത്രമാണ് മുറിയില്‍നിന്നു പുറത്തിറങ്ങുന്നത് എന്നും ആക്ഷേപമുണ്ട്. മണ്ഡലത്തിലെ ഒരു ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ എംഎല്‍എയുടെ പേര് പുരുഷസുഹൃത്തിനോടൊപ്പം അച്ചടിച്ചു കണ്ടപ്പോള്‍ സംശയം തോന്നിയ പാര്‍ട്ടി അന്വേഷിച്ചു. എന്നാല്‍ ആരും ക്ഷണിച്ചില്ലെന്നും സുഹൃത്തിനെ അറിയില്ലെന്നും പറഞ്ഞ് ഇവര്‍ കൈമലര്‍ത്തി. ഇത് പോളിഞ്ഞതോടെ കള്ളം പറഞ്ഞെന്ന ആക്ഷേപവും എം.എല്‍.എയ്ക്ക ലഭിച്ചു.

ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ എം.എല്‍.എയെ നിരീക്ഷിക്കാന്‍ പാര്‍ട്ടി ആളെ ഏര്‍പ്പെടുത്തി. എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എം.എല്‍.എയ്ക്ക് എതിരായതോടെ നടപടിയെടുക്കാനുള്ള നീക്കങ്ങളിലാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ എന്നാണറിയാന്‍ കഴിയുന്നത്.

Related posts