ഊരൂട്ടുകാല ഗവ. എം.ടി എച്ച്എസിന് അധികൃതരുടെ കനിവ് കൂടിയേ തീരൂ

TVM-SCHOOLസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: കാടു പിടിച്ച പരിസരം. പൊട്ടിപ്പൊളിഞ്ഞ ശുചിമുറികള്‍. അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കള്‍. പോരാത്തതിന്, സാമൂഹ്യ വിരുദ്ധരുടെ ശല്യവും. ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു മേനിയുടെ വിജയം നേടിയ നെയ്യാറ്റിന്‍കര ഊരൂട്ടുകാല ഗവ. എം.ടി എച്ച്.എസിന്റെ അവസ്ഥ ഇങ്ങനെ നീളുന്നു. പ്രമുഖ ഗാന്ധിയന്‍ ഡോ. ജി. രാമചന്ദ്രന്റെ മാതാവ് മാധവി തങ്കച്ചിയുടെ പേരിലുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം 1950 -ലാണ് പ്രയാണം ആരംഭിച്ചത്. രണ്ടായിര ത്തോളം വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന പഴയ കാലം ഇന്ന് നാട്ടിലെ മുതിര്‍ന്നവരുടെ ഓര്‍മകളില്‍ മാത്രമായി അവശേഷിക്കുന്നു. നിലവില്‍ 75 കുട്ടികളാണ് ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍.

ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ പത്ത് അധ്യാപകരുമുണ്ട്. ക്ലാസ് മുറികള്‍ക്കു സമീപത്തായി കാടും പടര്‍പ്പും വളര്‍ന്നുപിടിച്ചിരിക്കുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ ഇതുവരെയും പരിസര ശുചീകരണത്തിനുള്ള യാതൊരു നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ആണ്‍കുട്ടിക ള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ആകെയു ള്ളത് ഒമ്പതു ശുചിമുറികളാണ്. ഇവയൊന്നും ഉപയോഗയോഗ്യമല്ല. ആണ്‍കുട്ടികളുടെ ശുചിമുറികള്‍ പൊട്ടിപ്പൊളി ഞ്ഞിരിക്കുന്നു. വൈകുന്നേരങ്ങളില്‍ മതില്‍ ചാടി അകത്തെത്തുന്ന സാമൂഹ്യവിരുദ്ധരാണ് സ്കൂളിലെ മറ്റൊരു തലവേദന. ശുചിമുറികള്‍ തകര്‍ത്തതും പൈപ്പുകളും ടാപ്പുകളും നശിപ്പിച്ചതും ഈ സാമൂഹ്യവിരുദ്ധരാണെന്ന് സ്കൂള്‍ പിടിഎ ഭാരവാഹികള്‍ ആരോപിച്ചു.

മദ്യം, മയക്കുമരുന്ന് എന്നിവ സ്കൂള്‍ പരിസരത്തു തന്നെ ഉപയോഗിക്കുകയും അവയുടെ അവശിഷ്ടങ്ങള്‍ സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെ ഉപേക്ഷിക്കുകയുമാണ് പതിവ്. ഇതു സംബന്ധിച്ച് നെയ്യാറ്റിന്‍കര പോലീസിന് നിരവധി തവണ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. സ്കൂള്‍ കോമ്പൗണ്ടില്‍ അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ഭീഷണിയുയര്‍ത്തുന്നു. ക്ലാസ്മുറികളിലാണ് ഇവയുടെ അന്തിയുറക്കം. ലൈബ്രറിക്കു മുന്നിലും ക്ലാസ് മുറികള്‍ക്കു സമീപത്തും നായ് വിസര്‍ജ്യങ്ങളും നിത്യകാഴ്ചകളാണ്.

ഇക്കഴിഞ്ഞ തവണ നഗരസഭ ചെയര്‍ പേഴ്‌സണിന്റെയും താത്പര്യത്തോടെയാണ് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് നൈറ്റ് ക്ലാസുകള്‍ അധ്യാപകര്‍ കൈകാര്യം ചെയ്തത്. എന്നാല്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങി ഇതുവരെയായിട്ടും നൈറ്റ് ക്ലാസ്സുകള്‍ക്കുള്ള അലവന്‍സ് ലഭിച്ചില്ലെന്നും പറയപ്പെടുന്നു. എസ്എസ്എല്‍സി വിദ്യാര്‍ഥികളെല്ലാം ഉപരിപഠനത്തിന് യോഗ്യരായി. നിലവില്‍ പത്താം ക്ലാസില്‍ പതിനൊന്ന് കുട്ടികളാണുള്ളത്. മികച്ച അധ്യാപകരാണ് സ്കൂളിലുള്ളതെന്ന് പിടിഎ ഭാരവാഹികള്‍ സമ്മതിക്കുന്നുണ്ട്. പക്ഷെ, ഭൗതികസാഹ ചര്യങ്ങളുടെ അപര്യാപ്തതയും സ്വകാര്യ സ്കൂളുകളുടെ കടന്നു കയറ്റവുമാണ് സ്കൂളിലെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷംതോറും കുറയുന്നതിനും കാരണമാ യിരി ക്കുന്നതെന്നും പിടിഎ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

Related posts