എടിഎം കാര്‍ഡ് ഉപയോഗിച്ചു പണം തട്ടിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ റിമാന്‍ഡില്‍

TVM-ARRESTകഴക്കൂട്ടം :എടിഎം  കാര്‍ഡ് ഉപയോഗിച്ചു പണം തട്ടിയ ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ റിമാന്‍ഡില്‍. ഹരിയാന സ്വദേശിയും ടെക്‌നോപാര്‍ക്കിലെ പ്രമുഖ  കമ്പനിയിലെ സോഫ്ട് വെയര്‍ എന്‍ജിനിയറുമായ  ട്വിങ്കിള്‍ അറോറ(27)യെ യാണ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത് . കൂടെ താമസിച്ചു വന്ന രഞ്ജിത് കുമാറിന്റെയും മറ്റ് രണ്ടുപേരുടെയും  എടിഎം കാര്‍ഡ് കൈക്കലാക്കി പിന്‍ നമ്പര്‍ മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഒന്നരലക്ഷത്തോളം രൂപ ഇയാള്‍ ഇങ്ങനെ തട്ടിയെ ടുത്തതായി പോലീസ് പറഞ്ഞു.

ഈ പണം ഓണ്‍ലൈന്‍  ചൂതാട്ടത്തിനായാണ് ഇയാള്‍ ഉപയോഗി ച്ചത്. ഫുട്‌ബോള്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ  ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ ആഷികിന്റെ ബാഗില്‍ നിന്നും എടിഎം കാര്‍ഡും മൊബൈലും തട്ടിയെടുത്ത് എടിഎമ്മില്‍ നിന്നും 9000 രൂപ പിന്‍വലിക്കുകയും ചെയ്തു.  പിന്നീട് നിന്തല്‍ കുളത്തില്‍ പരീശീലനം നടത്തുകയായിരുന്ന ജയദേവന്റെ   ബാഗില്‍ നിന്നും എടിഎം കവര്‍ന്ന്  ശേ ഷം പിന്‍ നമ്പരിനായിബാങ്കിനെ സമീപിച്ചു  . ഒരു പ്രമുഖ സ്വകാര്യ ബാങ്കിലേക്ക്  രജിസ്റ്റര്‍ ചെയ്ത ഫോണ്‍  നമ്പരില്‍ നിന്നും വിളിച്ചാല്‍ പിന്‍ നമ്പര്‍ മാറ്റി പുതിയത് നല്‍കും ഇതുവഴി മൊബൈലില്‍ നിന്നും ബാങ്കിലേക്ക് വിളിച്ച് പുതിയ പിന്‍ നമ്പര്‍ വാങ്ങി.45000 മോഷ്ടിച്ചു.  രഞ്ജിത്തില്‍ നിന്ന് സമാന രീതിയില്‍ 90,000 രൂപയും  ഇയാള്‍ തട്ടിയെടുത്തു.

സ്വന്തം എടിഎം കാര്‍ഡാണെന്ന വ്യാജേന സുഹൃത്തുക്കളെ ഉപയോഗിച്ചും ഇയാള്‍ പണം പിന്‍വലിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പാണ്  ഇയാള്‍ ടെക്‌നോ പാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചത്. ഡല്‍ഹിയിലും ഹൈദരാബാദിലും ഇയാള്‍ക്കെതിരെ സമാന തട്ടിപ്പ് കേസുകളുണ്ടെന്ന് കഴക്കൂട്ടം പോലീസ് അറിയിച്ചു.   ഈ കേസുകളെല്ലാം  ബന്ധുക്കള്‍ ഇടപെട്ട് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.  പണം പിന്‍വലിച്ച സമയം കണക്കാക്കി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ  കുടുക്കിയത്.

Related posts