എന്നെ വിളിക്കൂ, മൊബൈല്‍ നമ്പര്‍ നല്‍കി ഋഷിരാജ് സിംഗ്

fb-rishirajsingകയ്പമംഗലം: ലഹരിയുമായി ബന്ധപ്പെട്ടു നാട്ടിലെവിടെയെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ വിളിക്കണമെന്നും അതിനായി മൊബൈല്‍ നമ്പര്‍ കുട്ടികള്‍ ഉപയോഗപ്പെടുത്തണ മെന്നും ഋഷിരാജ്‌സിംഗ്. മതിലകം പാരമൗണ്ട് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ വിദ്യാര്‍ഥി കളോടാണു എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് ഈ നിര്‍ദേശം നല്‍കിയത്.

എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു കു ട്ടികളാണു ലഹരിക്കു കൂടുതല്‍ അടിമപ്പെടുന്ന തെന്നും ഇതിനു മുഖ്യമായി മൂന്നു കാരണങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിലെ ഈ ദുശീലം മാറ്റിയെടുക്കാന്‍ മൂന്നു പേര്‍ക്കാണു സാധിക്കുക. ഒന്നാമത് സ്വയം തിരച്ചറി വ്, രണ്ടാമത് അധ്യാപകര്‍ക്ക്, മൂന്നാമത് അമ്മമാര്‍ക്ക്. ലഹരി ഉപയോഗത്തില്‍ ഇന്ത്യയില്‍ കേരളം മൂന്നാം സ്ഥാനത്താണെന്നും ഇതുപോലെ മൂന്നോട്ടുപോയാല്‍ അധികം വൈകാതെ ഒന്നാം സ്ഥാനത്തെത്തുമെന്നും ദുഖത്തോടെ അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ലഹരിക്കെതിരെ അതിശക്ത മായ നടപടികളാണ് എടുക്കുന്നതെന്നും ഇതിനകം 20,000 പേര്‍ ജയിലിലായതായും അദ്ദേഹം വെളപ്പെടുത്തി. എംഎല്‍എ മുന്‍കൈയെടുത്ത് കയ്പമംഗലം മണ്ഡലത്തില്‍ രൂപീകരിച്ച സ്വരക്ഷാ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ക്ലബുകളുടെ പൂര്‍ത്തീകരണഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യ ക്ഷത വഹിച്ചു. തുടര്‍ന്ന് കുട്ടികളുടെയും അധ്യാപകരുടെയും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറു പടി നല്‍കി.

മതിലകം പഞ്ചായത്തംഗം ബി.ജി. പ്രസാദിനി മോഹനന്‍, കെ.കെ. സച്ചിത്ത്, ബൈനാപ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ഷീന വിശ്വന്‍, എം.എ. വിജയന്‍, പഞ്ചായത്ത് മെംബര്‍മാരായ അനിറോയ്, കെ.വൈ.അസീസ്, കെ.എം. സ്‌റ്റെല്ല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി സ്വാഗതവും മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രന്‍ നന്ദി യും പറഞ്ഞു. തുടര്‍ന്ന് എംഇഎസ് എച്ച്എസ്എസ്, എംഇഎസ് പബ്ലിക് സ്കൂള്‍, എസ്എന്‍ വിദ്യാഭവന്‍, ഒഎല്‍എഫ് ജിഎച്ച്എസ് മതി ലകം എന്നീ വിദ്യാലയങ്ങള്‍ നാടകാവതരണം നടത്തി.

Related posts