എല്ലാ സ്കൂളുകളിലും ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കും: മന്ത്രി രവീന്ദ്രനാഥ്

raveendranathപാറശാല: അടുത്ത അഞ്ചു വര്‍ഷ ത്തിനുള്ളനുള്ളില്‍ കേരളത്തിലെ എല്ലാ സ്കൂളുകളിലും ജൈവ വൈവിധ്യ പാര്‍ക്കുകള്‍ സ്ഥാപിക്കു മെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു സ്കൂളുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകളുടെ സംസ്ഥാന തല ഉത്ഘാടനം കഴിഞ്ഞ ദിവസം ധനുവച്ചപുരം ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം ഒരു സംരംഭമെന്നും മന്ത്രി പറഞ്ഞു. ജൈവവൈവിധ്യ ഉദ്യാന ക്യാമ്പിലേക്ക് ആര് കടന്ന് വന്നാലും അവര്‍ വിദ്യാര്‍ഥികള്‍ ആകണമെന്നും 365 ദിവസവും വിദ്യാലയം വിദ്യ ന ല്‍ കുന്ന ആല യ മാകണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

ശരിയായ പാഠപുസ്ഥകം പ്രകൃതിയാണെന്നും ജൈവ വൈവിധ്യ ഉദ്യാനത്തില്‍ വരുമ്പോള്‍ എല്ലാവരും വിദ്യാര്‍ഥികളാണെന്നും മന്ത്രി പറഞ്ഞു. വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ ഹൈസ്കൂളുകളിലും ഹൈടെക് കൃഷി രീതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ബജറ്റില്‍ അഞ്ചു കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട് ഓരോ സ്കൂളിലും 50,000 രൂപയാണ് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നത്.’. പാറശാല മണ്ഡലത്തിലെ 10 ഓളം സ്കൂളുകളില്‍ ആദ്യ ഘട്ടമായി പദ്ധതി നടപ്പിലാക്കും.പാറശാല എംഎല്‍എ സി.കെ ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍, കാട്ടാക്കട എംഎല്‍എ ഐ.ബി.സതീഷ്, ഡിപിഐ മോഹന്‍കുമാര്‍, പൊതു വിദ്യാ ഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡബ്ല്യു.ആര്‍.ഹീബ, പി.സുജാത കുമാരി, ആര്‍.സലൂജ, ബെന്‍ ഡാര്‍വിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts