എസ്ഡിപിഐ ആളെക്കൊല്ലി! കൊല്ലാന്‍ പരിശീലനം നല്‍കുന്ന സംഘടന; പോലീസ് സ്റ്റേഷനുകളില്‍ എസ്ഡിപിഐക്ക് സല്‍ക്കാരം നല്‍കുന്ന കാലം കഴിഞ്ഞു: ആഞ്ഞടിച്ചു മുഖ്യമന്ത്രി

Pinarayiതിരുവനന്തപുരം: എസ്ഡിപിഐ  ആളെക്കൊല്ലി സംഘടനകളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.   ആളുകളെ എളുപ്പത്തില്‍ എങ്ങനെ കൊല്ലാമെന്ന് എസ്ഡിപിഐ പരീശീലനം നല്‍കുകയാണെന്നും  പോലീസ് സ്റ്റേഷനുകളില്‍ എസ്ഡിപിഐക്ക് സല്‍ക്കാരം നല്‍കുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും ആ കാലം കഴിഞ്ഞുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. എസ്ഡിപിഐക്ക് സഹായങ്ങള്‍ ചെയ്ത് കൊടുക്കുകയും അനുകൂലിക്കുകയും ചെയ്തിരുന്നത് ആരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും   എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനു വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി.

കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എല്‍ഡിഎഫിന്  എസ്ഡിപിഐയോട് മൃദുസമീപനമാണെന്നും ആര്‍എസ്എസും എസ്ഡിപിഐയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കുറ്റിയാടിയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്്ട്രീയ വിരോധം മൂലമാണ്. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവി ധേയമാ ണെന്നും മുഖ്യമന്ത്രി അറിയിച്ചു.യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുസ്ലിംലീഗിലെ പാറയ്ക്കല്‍ അബ്ദുല്ലയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.  എസ്ഡിപിഐ ഭീകരസംഘടനയെന്ന് മുസ്‌ലിം ലീഗ് നിയമസഭയില്‍ ആരോപിച്ചു. എസ്ഡിപിഐയുടെ പ്രവര്‍ത്തനം രാജ്യത്തിന് അപകടമാണെന്ന് പാറയ്ക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെ: നസറുദീന്‍ എളമരം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാമര്‍ശം വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയാണെന്നു എസ്ഡിപിഐ നേതാവ് നസറുദീന്‍ എളമരം. പ്രമുഖ ചാനലിനോടു പ്രതികരിക്കവേ യാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്.  മുഖ്യമന്ത്രിയുടെ പ്രസ്തവന വസ്തുതാവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം അദ്ദേഹത്തിന്റെ സ്ഥാന ത്തിനു ചേരാത്തതാണെന്നും നസറുദീന്‍ വ്യക്തമാക്കി.

Related posts