ഐഎസ് സ്‌ഫോടകവസ്തു നിര്‍മാണത്തിന് വസ്തുക്കള്‍ വിതരണം ചെയ്യുന്നവരില്‍ ഇന്ത്യന്‍ കമ്പനികളും

isisലണ്ടന്‍: ഐഎസിന് സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്നതിനായി അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവരില്‍ ഇന്ത്യന്‍ കമ്പനികളുമുണ്ടെന്നു റിപ്പോര്‍ട്ട്. യൂറാപ്യന്‍ യൂണിയന്‍ നിയന്ത്രണത്തിലുള്ള ഒരു സംഘം നടത്തിയ പഠനത്തിലാണ് ഐഎസിനു സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതിനു സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഏഴ് ഇന്ത്യന്‍ കമ്പനികളെക്കുറിച്ച് പരാര്‍ശമുള്ളത്.

കോണ്‍ഫ്‌ളിക്റ്റ് ആമമന്റ് റിസര്‍ച്ച് (സിഎആര്‍) നടത്തിയ പഠനത്തില്‍ 20 രാജ്യങ്ങളില്‍നിന്നായി 51 കമ്പനികളാണ് ഐഎസിനു സ്‌ഫോടകവസ്തു നിര്‍മാണ സാമഗ്രികള്‍ നല്‍കുന്നത്. ഇതില്‍ തുര്‍ക്കി, ഇന്ത്യ, ബ്രസീല്‍, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികള്‍ ഉള്‍പ്പെടുന്നു. തുര്‍ക്കിയില്‍നിന്നുമാത്രം 13 കമ്പനികളാണ് ഐഎസിന് സാധനങ്ങള്‍ നല്‍കുന്നത്. ഐഎസുമായി ബന്ധപ്പെട്ട ഏഴു കമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിലൂടെ ഇന്ത്യ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഡിറ്റണേറ്ററുകള്‍, ഡിറ്റണേറ്റിംഗ് കോര്‍ഡുകള്‍, സേഫ്റ്റി ഫ്യൂസുകള്‍ എന്നിവയാണ് ഇന്ത്യന്‍ കമ്പനികള്‍ ഐഎസിന് വിതരണം ചെയ്യുന്നത്. നിയമപരമായാണ് ഇന്ത്യന്‍ കമ്പനികള്‍ ഇത്തരം സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്നതിനായി 700ല്‍ അധികം വസ്തുക്കളാണ് ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്നത്.

നോക്കിയ 105 മൊബൈല്‍ ഫോണുകളാണ് ഭീകരര്‍ വിദൂര നിയന്ത്രണ സ്‌ഫോടനങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts