ഐപിഎല്‍ പരിക്കിന്റെ പിടിയില്‍

sp-iplപൂന: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പാതിവഴിയിലെത്തുമ്പോള്‍ പ്രമുഖ ടീമുകളിലെ പ്രമുഖതാരങ്ങള്‍ക്കെല്ലാം പരിക്ക്. 11 താരങ്ങളാണ് ഇതുവരെ പരിക്കിന്റെ പിടിയിലായത്. പൂന സൂപ്പര്‍ ജയന്റ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തുടങ്ങിയ ടീമുകളെയാണ് സൂപ്പര്‍ താരങ്ങളുടെ പരിക്ക് സാരമായി ബാധിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പൂനയുടെ നെടുംതൂണുമായിരുന്ന സ്റ്റീവ് സ്മിത്താണ് ടീമില്‍ നിന്ന് ഒടുവില്‍ പുറത്തായത്. കൈക്കുഴയ്ക്ക് ഏറ്റ പരിക്കാണ് സ്മിത്തിന് തിരിച്ചടിയായത്. സ്മിത്ത് നാട്ടിലേ്ക്ക് മടങ്ങുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ടൂര്‍ണമെന്റിനിടെ പരിക്കേറ്റ് ടീമിന് പുറത്തായ നാലാമത്തെ പൂന താരമാണ് സ്മിത്ത്. നേരത്തെ കെവിന്‍ പീറ്റേഴ്‌സണ്‍, ഫാഫ് ഡുപ്ലസിസ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു.

മിച്ചല്‍ മാര്‍ഷിന്റെ സഹോദരന്‍ ഷോണ്‍ മാര്‍ഷും പരിക്കിനെത്തുടര്‍ന്ന് ഐപിഎലിനു പുറത്തായി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഏറ്റവും ഫോമിലുള്ള താരമായിരുന്നു ഷോണ്‍ മാര്‍ഷ്. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിലാണ് ഷോണ്‍ മാര്‍ഷിനു പുറംവേദന അനുഭവപ്പെട്ടത്. ആറു മത്സരങ്ങളില്‍നിന്ന് 159 റണ്‍സ് നേടിയ മാര്‍ഷിന്റെ പുറത്താകല്‍ പഞ്ചാബിനു വലിയ നഷ്ടമുണ്ടാക്കും.

മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗ, ലെന്‍ഡല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജോണ്‍ ഹേസ്റ്റിംഗ്‌സ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ സാമുവല്‍ ബദ്രി, ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ജോയല്‍ പാരീസ് തുടങ്ങിയവരും പരിക്കു മൂലം പിന്മാറിയിരുന്നു. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരം യുവ്‌രാജ് സിംഗ് പരിക്കിനേത്തുടര്‍ന്ന് ആദ്യമേ തന്നെ പിന്മാറിയിരുന്നു. എന്നാല്‍, പരിക്ക് ഭേദമായി ടീമിനൊപ്പം ചേര്‍ന്ന യുവി ഇതുവരെ കളിച്ചിട്ടില്ല. രാജ്യത്ത് നിലനില്‍ക്കുന്ന കഠിനമായ ചൂട് താരങ്ങളെ ബാധിച്ചിട്ടുണെ്ടന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് ബിസിസിഐ വളരെ കരുതലോടെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്.

Related posts