ഒമാനില്‍ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു

KTM-JOHNPHILIPOMANDEATHകോട്ടയം: ഒമാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പി(47)നെയാണ് കൊല്ലപ്പെട്ട നിലയില്‍ ഒരു കനാലിനടുത്ത് കണ്ടെത്തിയത്.

ജോണിന്റെ മൃതദേഹം ഇപ്പോള്‍ മസ്ക്കറ്റ് മില്‍ട്ടറി ആശുപത്രിയിലാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. പെട്രോള്‍ പമ്പിന് ഏഴു കിലോമീറ്റര്‍ അകലെ പനാമിനും ഫഹൂദിനും ഇടയ്ക്കുള്ള ഒരുകനാലിനടുത്തു നിന്നാണു മൃതദേഹം കണ്ടെടുത്തതെന്നും മരിച്ചത് ജോണ്‍ ഫിലിപ്പ് തന്നെയെന്നും അന്വഷണ സംഘത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഒമാനോട് വെളിപ്പെടുത്തിയിരുന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി ജോണ്‍ ഫിലിപ്പിനൊപ്പം ജോലി ചെയ്ത സലാമിനെ പോലീസ് കൂട്ടിക്കൊണ്ടു പോയിരുന്നു.

ഒമാനിലെ സുനെയ്‌നയിലെ പെട്രോള്‍ പമ്പില്‍നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച മോഷണം ചെറുക്കുന്നതിനിടെയാണ്് അഞ്ജാതര്‍ തട്ടിക്കൊണ്ടുപോയത്. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശാനുസരണം ഒമാന്‍ പോലീസിലെ സിഐഡി വിംഗും മിലിട്ടറി വിംഗും ചേര്‍ന്നു കാണാതായ ജോണിനുവേണ്ടിയുള്ള തിരച്ചില്‍ നടത്തി വരവേയാണ് മൃതദേഹം കണ്ടെത്തിയത്.

Related posts