കഞ്ചാവ് വില്പന വ്യാപകമാകുന്നു; പോലീസിനു നേരെയും ആക്രമണം

ALP-POLICESPIRITപത്തനംതിട്ട: ജില്ലയുടെ പല ഭാഗങ്ങളിലും കഞ്ചാവ് വില്പന വ്യാപകമാകുന്നു. ജില്ലാ പോലീസ് മേധാവി കഞ്ചാവ് വ്യാപാരികളെ കണെ്ടത്തുന്നതിനായി സ്‌പെഷല്‍ സ്ക്വാഡിനെ തന്നെ നിയമിച്ചെ ങ്കിലും വില്പന സജീവമാണ്. നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങ ളിലും വില്പന സജീവമാകു ന്നതിനിടെ പോലീസിനു നേരെയും ആക്രമണങ്ങള്‍ ഉണ്ടാകുന്നത് അന്വേഷണ ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ള പലരും കഞ്ചാവ് വില്പനയ്‌ക്കെത്തിയതാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണം.
കഴിഞ്ഞദിവസം കഞ്ചാവ് പിടികൂടാനെത്തിയ പോലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസി ലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കുണ്ടറ മുളവന പേരയില്‍ വിത്സനാ (48) ണ് പരിക്കേറ്റത്. തലയ്ക്കും വലത് കൈക്കും ഗുരുതരമായി പരിക്കേറ്റ വിത്സണ്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ യിലാ ണ്. പ്രതി മലയാലപ്പുഴ മൈലാടു പാറ സ്വദേശി പ്രസാദ് ആക്രമണ ശേഷം ഓടി രക്ഷപെട്ടു. പോലീസു കാര്‍ പിന്തുടര്‍ ന്നെങ്കിലും പ്രസാദി നെ പിടികൂടാനായില്ല. ഇന്നലെ രാവിലെ 11.30 നാണ് സംഭവം.

കൊലക്കേസ് ഉള്‍പ്പെടെ നിരവധി മോഷണ ക്രിമി നല്‍ കേസുകളില്‍ പ്രതിയാ യ പ്രസാദ് രണ്ട് മാസം മുമ്പാണ് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പത്തനംതിട്ട, കോന്നി, ആറന്‍മുള , ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധികളി ലായി നിരവധി കേസുകളും ഇയാള്‍ക്കെ തിരെയുണ്ട്.   നിലവില്‍ വാറണ്ട് പ്രതികൂടിയായ പ്രസാദ് കഞ്ചാവ് വില്പന നടത്തു ന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ നിര്‍ദേശ പ്രകാരം ഷാഡോ പോലീസ് അംഗങ്ങളായ എസ്. രാധാകൃ ഷ്ണന്‍, വിത്സണ്‍, അജി സാമു വേല്‍, അനുരാഗ് എന്നിരുള്‍ പ്പെടുന്ന സംഘം മൈലാടു പാറയിലെ വീട്ടില്‍ എത്തി യത്. പോലീസു കാരെ തിരിച്ചറിഞ്ഞ പ്രസാദ് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജ യിച്ചില്ല.

നാല് വശങ്ങളില്‍ നിന്നും വളഞ്ഞതിനെ തുടര്‍ന്ന് പോലീസിനെ ആക്രമിക്കുകയാ യിരുന്നു. പോലീസ് വലയില്‍ നിന്നും കുതറി ഓടിയെ പ്രസാദിനെ വിത്സണ്‍ പിന്തുടര്‍ന്ന് പിടികൂടുക യായിരുന്നു. എന്നാല്‍ കുതറി മാറിയ പ്രസാദ് വിത്സന്റെ കണ്ണില്‍ മണ്ണ് എറിഞ്ഞ ശേഷം കൈയില്‍ കരുതിയിരുന്ന മാരകായു ധവുമായി ആക്രമിക്കുക യായിരുന്നു.     മറ്റ് പോലീസുകാര്‍ പിന്നാലെ പാഞ്ഞെങ്കിലും കുറ്റിക്കാട്ടിലും ഇടവഴിക ളിലൂടെയും ഓടി പ്രസാദ് രക്ഷപെട്ടു. ചോരയില്‍ കുളിച്ച് കിടന്ന വിത്സനെ സഹ പ്രവര്‍ത്തക രാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിക്ക് വേണ്ടിയുള്ള അന്വേഷ ണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

Related posts