കടുത്തുരുത്തിയില്‍ മാലി}്യസംസ്കരണ പ്ലാന്റ് പൂര്‍ത്തിയാകുന്നു

ktm-malinyaplantകടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യവിമുക്ത പഞ്ചായത്താക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റിന് മുകളില്‍ മാലിന്യസംസ്കരണ പ്ലാന്റും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനുള്ള കെട്ടിടവും പൂര്‍ത്തിയായി വരുന്നു.  കടുത്തുരുത്തി പഞ്ചായത്ത് മേഖലയിലെ എല്ലാ മാലിന്യങ്ങളും ഇവിടെ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ എത്തിക്കുന്ന മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ചു ശേഖരിക്കുന്നതിനാണ് കെട്ടിടം പൂര്‍ത്തിയാക്കുന്നത്.   മറ്റു മാലിന്യങ്ങള്‍ കെട്ടിടത്തിന്റെ സമീപത്ത് തന്നെ പൂര്‍ത്തിയായി വരുന്ന ടാങ്കുകളില്‍ സംഭരിക്കും. തുടര്‍ന്ന് കംമ്പോസ്റ്റ് നിര്‍മിച്ചു കര്‍ഷകര്‍ക്ക് കൈമാറും. ഇതിനായി മൂന്ന് വലിയ ടാങ്കുകളാണ് ഇവിടെ പൂര്‍ത്തിയായി വരുന്നത്.

ഒരേസമയം 25 ലോറികളില്‍ മാലിന്യമെത്തിച്ചാലും സംഭരിക്കാനും സംസ്കരിക്കാനും കഴിയും വിധത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇവിടെ എത്തിക്കുന്ന ജൈവമാലിന്യങ്ങള്‍ക്ക് നിശ്ചിത തുകയും വാങ്ങും. ഇത്തരത്തില്‍ ശേഖരിക്കുന്ന പണമാണ് ഇവിടുത്തെ ജീവനക്കാര്‍ക്ക് ശബളം നല്‍കാന്‍ ഉപയോഗിക്കുന്നത്. ഇതിനായിട്ടാണ് സംസ്കരണ പ്ലാന്റിന് സമീപം കെട്ടിവും പൂര്‍ത്തിയാക്കുന്നത്. കെട്ടിടത്തില്‍ ജീവനക്കാരുമുണ്ടാവും. നിലവില്‍ രണ്ട് വനിതാ ജീവനക്കാരാണ് ഇവിടെ ഇപ്പോഴുള്ളതെങ്കിലും പൂര്‍ണതോതില്‍ സംസ്ക്കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പത്തോളം ജീവനക്കാര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുന്ന സാഹചര്യവും ഉണ്ടാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ടൗണിലെ പച്ചക്കറി, പഴ കടകളില്‍ നിന്നും കാറ്ററിംഗ് സ്ഥാപനങ്ങളില്‍ നിന്നുമെല്ലാമുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ കൊണ്ട് ഉപോക്ഷിക്കുകയാണ്.

ഇതു സംസ്കാരിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞു പ്രദശത്ത് ദുര്‍ഗദ്ധം വമിക്കുകയാണ്.  ഇതുമൂലം പ്രദേശത്ത് താമസിക്കുന്നവരും മാര്‍ക്കറ്റിനുള്ളിലെ വ്യാപാരികളും ഏറേ ദുരിതമനുഭവിക്കുകയാണ്. മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് മെമ്പറായിരുന്ന ആല്‍ബര്‍ട്ട് മമ്പള്ളില്‍ മുന്‍കൈയെടുത്ത് തുടങ്ങിവച്ച പദ്ധതിയാണ് ഇക്കുറി വാര്‍ഡ് മെമ്പറും വൈസ് പ്രസിഡന്റുമായ ഇദേഹത്തിന്റെ ഭാര്യ സിനി ആല്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നത്.

പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കി മാറ്റൂന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഏപ്രില്‍ അഞ്ചിന് തുടക്കം കുറിക്കും. ടൗണിലെ വ്യാപാരികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികള്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാവും ശുചികരണ പ്രവര്‍ത്തികള്‍ നടത്തുക. പഞ്ചായത്ത് അധികൃതര്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതി ത്രീതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ ശേഷം സന്നദ്ധസംഘടനകളുടെയും സഹകരണ ബാങ്കുകളുടെയും സഹായത്തോടെ ശുചിത്വ സന്ദേശം വിളിച്ചറിയിക്കുന്ന ബോര്‍ഡുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും.

മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്ന സാമൂഹ്യവിരുദ്ധരെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ടൗണിന്റെ വിവിധ ഭാഗങ്ങളിലും വലിയതോടിനോട് ചേര്‍ന്ന് കടന്നുപോകൂന്ന തീരദേശ റോഡിലും കാമറകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കടുത്തുരുത്തി ഐറ്റിസി ജംഗ്ഷന്‍ മുതല്‍ ബ്ലോക്ക് ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് ടൗണില്‍ കാമറകള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്തുതലത്തില്‍ ശുചിത്വ പരിപാടികള്‍ക്ക് മേല്‍നോട്ടം നിര്‍വഹിക്കുന്നത് ശുചിത്വ സഭകളാണ്. ഓരോ വാര്‍ഡിലും ശുചിത്വ സഭകളുടെ നേതൃത്വത്തിലാണ് മാലിന്യം സംസ്ക്കരണവും നടത്തുക. വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി ഗുണമേന്മയുള്ള ജൈവവളം ഉല്‍പാദിപ്പിക്കാനാണ് പദ്ധതി. ഇതു കര്‍ഷകര്‍ക്ക് ലഭ്യമാക്കി പഞ്ചായത്തില്‍ കാര്‍ഷിക സംസ്ക്കാരം വളര്‍ത്തുകയെന്നതും പഞ്ചായത്ത് ലക്ഷ്യമിടുന്നു.

Related posts