കണ്‍ഫ്യൂഷനായല്ലോ? ആനക്കാംപൊയിലില്‍ യുഡിഎഫിനു രണ്ടു സ്ഥാനാര്‍ഥികൾ; പ്രവര്‍ത്തകർ ആശയക്കുഴപ്പത്തില്‍

തിരുവമ്പാടി:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൊടുവള്ളി ബ്ലോക്കിലെ ആനക്കാംപൊയില്‍ ഡിവിഷനിലെ വോട്ടര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരാണെന്ന് അറിയാത്ത വിഷമവൃത്തത്തില്‍.

നിലവില്‍ രണ്ടു പേരാണ് യുഡിഎഫ് സ്ഥാനാര്‍ഥി എന്ന പേരില്‍ പോസ്റ്റര്‍ അടിച്ചു പ്രചരണം നടത്തുന്നത്.

മുന്‍ തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് തോമസ് (ബാബു) കളത്തൂരും കര്‍ഷക ശബ്ദം കണ്‍വീനറും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ഷിനോയ് അടയ്ക്കാ പാറയും (ജിവിന്‍ ജോസ്) മത്സരിക്കുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥി എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം ഇവര്‍ പ്രചരണം നടത്തുന്നത്. കേരള കോണ്‍ഗ്രസ് -എമ്മിലെ വില്‍സണ്‍ താഴത്തുപറമ്പിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി.

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ മത്സരിക്കുമ്പോള്‍ പൊതുവെ യുഡിഎഫ് മണ്ഡലമെന്നറിയപ്പെടുന്ന ആനക്കാംപൊയില്‍ ബ്ലോക്ക് ഡിവിഷനിലേക്ക് വിജയം സുഗമമാകുമെന്ന് ഇടതു മുന്നണി കരുതുന്നു.

പത്രികാ സമര്‍പ്പണത്തിന്‍റെ അവസാനനിമിഷം വരെ യുഡിഎഫ് നേതാക്കള്‍ ജോസഫ് വിഭാഗവുമായി ധാരണയില്‍ എത്തിയിരുന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്-എം മത്സരിച്ച 5,7 ഗ്രാമപഞ്ചായത്ത് വാര്‍ഡും ആനക്കാംപൊയില്‍ ബ്ലോക്ക് ഡിവിഷനും തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യം ജോസഫ് വിഭാഗം ഉന്നയിച്ചു.

എന്നാല്‍ ജില്ലാതല ചര്‍ച്ചയിലും തീരുമാനമാകാത്തതിനാല്‍ ജോസഫ് വിഭാഗം സ്വന്തം സ്ഥാനാര്‍ഥികളെ ഇവിടെനിര്‍ത്തുകയും ചെയ്തു.

തുടര്‍ന്നുനടന്ന അന്തിമഘട്ട ചര്‍ച്ചയില്‍ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്, ആനക്കംപൊയില്‍ ബ്ലോക്ക് ഡിവിഷനും ജോസഫ് വിഭാഗത്തിന് നല്‍കാമെന്ന ധാരണയില്‍ അവര്‍ സമര്‍പ്പിച്ച ബാക്കി പത്രികകള്‍ പിന്‍വലിച്ചു.

എന്നാല്‍ ധാരണപ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനക്കാംപൊയില്‍ ഡിവിഷനിലെ പത്രിക പിന്‍വലിച്ചില്ല. ഇതേതുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്.

എന്നാല്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി അനുവദിക്കുകയും അനൗദ്യോഗിക സ്ഥാനാര്‍ത്ഥിയെ മത്സരരംഗത്ത് നിന്ന് മാറ്റാതിരിക്കുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നതുവഴി കോണ്‍ഗ്രസ് വിശ്വാസ വഞ്ചനകാട്ടിയതായി ജോസഫ് വിഭാഗം ആരോപണമുന്നയിക്കുന്നു.

ഫലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരെന്നറിയാതെ വിഷമിക്കുകയാണ് കാര്‍ഷിക മേഖലയായ ആനക്കാംപൊയില്‍ ബ്ലോക്ക് ഡിവിഷനിലെ വോട്ടര്‍മാര്‍.

Related posts

Leave a Comment