കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് വരണം: എം.എ.ബേബി

klm-mababyശ്രീകണ്ഠപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കര്‍ഷകരോട് പുറംതിരിഞ്ഞുനില്‍ക്കുകയായിരുന്നുവെന്നും കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.

ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡ് പരിസരത്തു നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍മൂലം 68 കര്‍ഷകരാണു കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. ഭൂരഹിതരില്ലാത്ത കേരളമാണു ലക്ഷ്യമെന്നു പറയുന്ന ഉമ്മന്‍ചാണ്ടി 122 ഏക്കര്‍ സ്ഥലമാണു സന്തോഷ് മാധവനു സൗജന്യമായി നല്‍കിയത്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടാത്തതു കാരണം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു.

മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്ന ഗോഡ്‌സെക്കു വേണ്ടി ക്ഷേത്രം പണിയുന്ന ബിജെപിയോട് യുഡിഎഫ് മൃദുസമീപനമാണു സ്വീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ ബിജെപിയുമായി യുഡിഎഫ് രഹസ്യധാരണ ഉണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു. വി.വി. കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി. സന്തോഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

Related posts