കുന്നിക്കോട് മേഖലയില്‍ കുടിവെള്ളത്തിനായി ജനം പരക്കംപായുന്നു

klm-WATERപത്തനാപുരം: വേനല്‍ കടുത്തതോടെ കുന്നിക്കോട് മേഖലയില്‍ ജനം കുടിവെളളംകിട്ടാതെ വലയുന്നു.വേനല്‍ മഴ ലഭിച്ചുവെങ്കിലും കിണറുകള്‍ മിക്കതും വരണ്ട നിലയിലാണ്. ഗ്രാമീണമേഖലകളിലെ ജലാശയ സംരക്ഷണവും കുടിവെളളപദ്ധതികളും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയതാണ് കുടിവെളളം മേഖലയില്‍ കിട്ടാക്കനിയാക്കിയത്. മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം വേനല്‍ കൂടുതല്‍ കടുക്കുന്നതിന് മുന്‍പായി തന്നെ കുടിവെളളക്ഷാമം രൂക്ഷമായിട്ടു|്. കുടിവെളളം തലച്ചുമടായി കൊണ്ടുവന്ന് ഉപയോഗിക്കേണ്ട ഗതികേടിലാണ്. ഗ്രാമീണ മേഖലകളിലെ കുളങ്ങളടക്കമുളള ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാരിന്റെ പല വകുപ്പുകളും നിരവധി പദ്ധതികളാണ് കഴിഞ്ഞ വരള്‍ച്ചാ കാലത്ത് പ്രഖ്യാപിച്ചത്.

കുന്നിക്കോട് മേഖലകളിലെ ഒറ്റ ജലാശയങ്ങള്‍ പോലും ശുദ്ധീകരിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ അടുത്ത വരള്‍ച്ചാകാലമായിട്ടും കഴിഞ്ഞിട്ടില്ല. ചേത്തടിയിലെ പൊതുകുളമടക്കം പായല്‍ പിടിച്ചും മറ്റും മലിനാവസ്ഥയിലാണ്. ഇത് വൃത്തിയാക്കി സംരക്ഷിച്ചാല്‍ മേഖലയിലെ കുടിവെളളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകും. എന്നാല്‍ ഇത് വൃത്തിയാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍പോലും നടപടിയെടുത്തില്ല. വിളക്കുടി,പച്ചില,ചേത്തടി ,പളളിമുക്ക് മേഖലകളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.

സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ ചെറുവാഹനങ്ങളില്‍ എത്തിക്കുന്നത് പലപ്പോഴും ശുദ്ധജലമല്ലെങ്കിലും വന്‍വിലകൊടുത്ത് വാങ്ങി കുടിക്കാനുപയോഗിക്കാതെ കുളിക്കുവാനും വസ്ത്രങ്ങള്‍ നനക്കുവാനും ഉപയോഗിക്കുകയാണ്. വരള്‍ച്ചാ കാലഘട്ടങ്ങളില്‍ സര്‍ക്കാരും ജനപ്രതിനിധികളും പ്രഖ്യാപിച്ചിട്ടുളള പലകുടിവെളള പദ്ധതികളും പൂര്‍ത്തിയാക്കു വാനായിട്ടില്ല. ഇടക്ക് വേനല്‍ മഴപെയ്തത് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്.

Related posts