കൂരാച്ചുണ്ട് വില്ലേജ് അതിര്‍ത്തി പുനര്‍നിര്‍ണയം നടപ്പാക്കാന്‍ കളക്ടര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം

kkd-athirthiകൂരാച്ചുണ്ട്: അര നൂറ്റാണ്ടിലധികമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ ആയിരത്തോളം കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന് വിരാമമാകുന്നു. പഞ്ചായത്തിലെ 13 വാര്‍ഡുകളേയും കൂരാച്ചുണ്ട് വില്ലേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.കക്കയം, കാളങ്ങാലി, ശങ്കരവയല്‍, കണ്ണാടിപ്പാറ പ്രദേശങ്ങള്‍ ചക്കിട്ടപ്പാറ വില്ലേജിലും ചാലിടം, മണ്ണൂപ്പൊയില്‍, വട്ടച്ചിറ കണിയാമ്പാറ, ഓഞ്ഞില്‍, പൂവത്താംകുന്ന് പ്രദേശങ്ങള്‍ കായണ്ണ വില്ലേജിലും കരിയാത്തുംപാറ, കിളികുടുക്കി, 27-ാം മൈല്‍, കല്ലാനോട് പ്രദേശങ്ങള്‍ കാന്തലാട് വില്ലേജിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

അതിര്‍ത്തി പുനര്‍നിര്‍ണയം ആവശ്യപ്പെട്ട് ജനങ്ങള്‍ നിരന്തരമായി സമരം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവായത്.  ബാലുശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് പള്ളി വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, എല്‍ഡിഎഫ് നേതാക്കളായ വി.എം. കുട്ടികൃഷ്ണന്‍, ഇസ്മായില്‍ കുറുമ്പൊയില്‍, ടി.എം. ശശി, പി. സുധാകരന്‍, ഒ.ഡി. തോമസ്, വി.ജെ. സണ്ണി, പി.എം. കുഞ്ഞിരാമന്‍, സണ്ണി കലവനാല്‍ എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്.

Related posts