കൃത്യസമയത്ത് പ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി: കളക്ടര്‍; കൂടാതെ പ്രചാരണ ഉപാധികള്‍ പിടിച്ചെടുക്കുകയും ചെയ്യും

EKM-collectorകൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം യഥാസമയം അവസാനിപ്പിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം . ഇന്നു വൈകുന്നേരം ആറിനാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഏജന്റുമാരും വീഴ്ചവരുത്താന്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കും. കൂടാതെ പ്രചാരണ ഉപാധികള്‍ പിടിച്ചെടുക്കുകയും ചെയ്യും.
16ന് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണു വോട്ടെടുപ്പ് സമയം.

വോട്ടെടുപ്പ് തീരുന്നതിനുള്ള സമയ പരിധിക്ക് 48 മണിക്കൂര്‍ മുമ്പ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിവയ്ക്കണമെന്നാണു ചട്ടം. നിശബ്ദ പ്രചാരണ സമയമായ 48 മണിക്കൂര്‍ സമയവേളയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ ഒരുതരത്തിലുമുള്ള ഉപാധിയും പ്രചരിപ്പിക്കാന്‍ പാടില്ലെന്നു മാത്രമല്ല പ്രക്ഷേപകര്‍ ഒരുതരത്തിലുമുള്ള തെരഞ്ഞെടുപ്പു സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാനും പാടില്ല. വീഡിയോ, ഓഡിയോ പരസ്യങ്ങള്‍ക്കും വിലക്കുണ്ട്. 48 മണിക്കൂര്‍ സമയപരിധിയില്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. പണമോ വാഗ്ദാനങ്ങളോ പാരിതോഷികമോ നല്‍കാന്‍ പാടില്ല. പ്രചാരണ സമയപരിധിക്കു ശേഷം പ്രവര്‍ത്തകര്‍ കൂട്ടംകൂടാന്‍ പാടില്ല.

Related posts