കെ. സുധാകരന്റെ ശൈലി കോഴിക്കോട്ട് നടക്കില്ല; ജീവനക്കാര്‍ക്കു മേല്‍ കുതിരകയറാന്‍ അനുവദിക്കില്ല; കളക്ടര്‍ക്കു പിന്തുണയുമായി സിപിഎം

PRASANTHകോഴിക്കോട്: എംപി ഫണ്ട് വിനിയോഗ വിവാദത്തില്‍ ജില്ലാ കളക്ടര്‍ എന്‍. പ്രശാന്തിനു പിന്തുണയുമായി സിപിഎം ജില്ലാഘടകം. എം.പി ഫണ്ട് ചെലവഴിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട രാഘവന്‍ അത് മറച്ചുപിടിക്കാനാണ് ജില്ലാ കലക്ടറെയും ഭരണകേന്ദ്രത്തെയും കുറ്റപ്പെടുത്തുന്ന കഥകള്‍ മാധ്യമങ്ങള്‍ക്കുമുമ്പില്‍ വിളമ്പിയതെന്ന് സിപിഎം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

രാഘവന്റെ എം.പി ഫണ്ടില്‍ നിന്ന് കഴിഞ്ഞവര്‍ഷം 55% തുക മാത്രമാണ് ചെലവഴിച്ചത്. ഈ കുറ്റകരമായ നിരുത്തരവാദിത്വം ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കപ്പെടുന്നതില്‍ വിറളിപിടിച്ചാണ് രാഘവന്‍ കലക്ടര്‍ക്കുനേരെ കലിതുള്ളിയത്. രാഘവന്റെ എം.പി ഫണ്ടുപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികളില്‍ ജില്ലാഭരണകേന്ദ്രം നടത്തുന്ന അനേ്വഷണവും പരിശോധനയുമാണ് ഇദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഒരുവിധ പരിശോധനയുമില്ലാതെ കരാറുകാര്‍ക്ക് ഫണ്ട് പാസ്സാക്കിക്കൊടുക്കണമെന്നാണ് രാഘവന്‍ ജില്ലാഭരണകേന്ദ്രത്തിലെ ഉദേ്യാഗസ്ഥ•ാരോട് ആവശ്യപ്പെട്ടതെന്ന് അറിയാന്‍ കഴിഞ്ഞു.

നിയമപരമായ പരിശോധനകള്‍ കൂടാതെ ഫണ്ട് അനുവദിക്കുന്നത് വലിയ അഴിമതിയാണെന്ന കാര്യം മനസ്സിലാക്കിയ കലക്ടര്‍ പരിശോധനകള്‍ക്ക് വിധേയമായി മാത്രം ഫണ്ട് അനുവദിച്ചാല്‍ മതിയെന്ന് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ് രാഘവനെ പ്രകോപിതനാക്കിയത്. തങ്ങള്‍ക്ക് വഴങ്ങിത്തരാത്ത ഉദേ്യാഗസ്ഥ•ാരെ ഭീഷണിപ്പെടുത്തുന്ന കെ.സുധാകരന്‍ ശൈലിയിലുള്ള വിരട്ട് ലൈനൊന്നും കോഴിക്കോട്ട് വിലപ്പോവില്ലെന്ന് എം.പി മനസ്സിലാക്കുന്നത് നല്ലതാണ്. ഉദേ്യാഗസ്ഥരെ ഭീഷണിപ്പെടുത്തി ഇന്‍സ്‌പെക്ഷന്‍ ഉള്‍പ്പെടെയുള്ള നിയമപരമായ നടപടികളെ ഒഴിവാക്കിയെടുക്കാനുള്ള രാഘവന്റെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഒരുകാരണവശാലും അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല.

നിര്‍ഭയമായി ജോലിചെയ്യാന്‍ കലക്ടറേറ്റിലെ ഉദേ്യാഗസ്ഥ•ാര്‍ക്ക് കഴിയണം. എം.പിയെന്ന നിലയിലുള്ള തന്റെ പരാജയം മറച്ചുവെക്കാന്‍ അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നപോലെ കലക്ടര്‍ക്കും കലക്ടറേറ്റിലെ ജീവനക്കാര്‍ക്കും മേലെ കുതിരകയറുന്ന  ശൈലി ഒരുകാരണവശാലും അനുവദിക്കില്ലെന്നും സിപിഎം വ്യക്തമാക്കി. എംപി ഫണ്ട് ചെലവഴിക്കുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തിയ കോഴിക്കോട് എംപി, എം.കെ.രാഘവന്‍ സ്വന്തം കഴിവുകേട് മറച്ചുവെക്കാനുള്ള വിലകുറഞ്ഞ നാടകമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ടറേറ്റില്‍ കാണിച്ചതെന്നും സിപിഎം കുറ്റപ്പെടുത്തി.

Related posts