കേരളത്തിനായി മാക്കൂട്ടത്ത് കര്‍ണാടക സര്‍ക്കാര്‍ തുടങ്ങിയ സ്കൂള്‍ അടച്ചു പൂട്ടുന്നു

knr-schoolസി.ആര്‍.സന്തോഷ്
ഇരിട്ടി: അഞ്ച് പതിറ്റാണ്ട് മുമ്പ് മലയാളികള്‍ക്ക് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ മാക്കൂട്ടത്ത് ആരംഭിച്ച എല്‍പി സ്കൂള്‍ അടച്ച് പൂട്ടല്‍ ഭീഷണിയില്‍. ഒന്ന് മുതല്‍ നാല് വരെക്ലാസുകളില്‍  വിവിധ ഡിവിഷനുകളിലായി ഇരുനൂറ്റമ്പത് കുട്ടികള്‍ വരെ പഠിച്ചിരുന്ന ഇവിടെ ഇപ്പോള്‍ രണ്ട്, നാല് ഡിവിഷനിലായി പതിനഞ്ചു  വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മാത്രമാണ് ഉള്ളത്.  ബാക്കി ഡിവിഷനുകളില്‍ പഠിക്കാന്‍ വിദ്യാര്‍ഥികളില്ല.

മാക്കൂട്ടം പോര്‍ട്ട്‌ലാന്റ് എസ്‌റ്റേറ്റിലെ മലയാളി തൊഴിലാളികള്‍, ആദിവാസികള്‍, കുടിയേറി പാര്‍ത്തവര്‍ എന്നിവര്‍ക്ക്  വേണ്ടിയായിരുന്നു കര്‍ണാടക സര്‍ക്കാര്‍ വിദ്യാലയം ആരംഭിച്ചത്. കൊട്ടിയൂര്‍ സ്വദേശിയായ ഒരുഅധ്യാപകനും, വീരാജ് പേട്ട സ്വദേശിയായ മറ്റൊരുഅധ്യാപകനുമാണ് ഇവിടെ ഇപ്പോഴുള്ളത്. വിരമിച്ചവര്‍ക്ക് പകരം  ഇവിടെ അധ്യാപകരെ നിയമിച്ചിട്ടില്ല. ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്  വിദ്യാര്‍ഥികളുടെ എണ്ണകുറവാണ്.

മാക്കൂട്ടത്ത് നിന്ന് വീരാജ് പേട്ടവരെ ചുരം റോഡ് വഴി പ്രാഥമിക വിദ്യാഭ്യാസത്തിന് പോകാന്‍ മലയാളികള്‍ക്ക് സാധിക്കാത്തതിനാലാണ് കര്‍ണാക സര്‍ക്കാര്‍ സ്വന്തം ചെലവില്‍ സ്കൂള്‍ സ്ഥാപിച്ചത്.നിരവധി മലയാളികള്‍ ഇവിടെ നിന്ന്  പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.  ഇവിടെനിനിന്ന് നാലംക്ലാസ് പാസായവര്‍ അഞ്ചാംക്ലാസ് മുതലുള്ള വിദ്യാഭ്യാസം കിളിയന്തറ സ്കൂളിലും , വീരാജ് പേട്ടയിലുമാണ് നടത്തിയിരുന്നത്.

കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴ പാലം കഴിഞ്ഞാല്‍ മാക്കൂട്ടത്ത് മാത്രമാണ് കുറച്ച്  സ്ഥിര താമസക്കാരുള്ളത്. ഇവരില്‍ പലരും സ്ഥലം വിറ്റും മറ്റുമായി സ്ഥലം വിട്ടതും സ്കൂളിനെ പ്രതിസന്ധിയിലാക്കി. മാക്കൂട്ടത്തുനിന്ന് വീരാജ് പേട്ടയിലേക്കുള്ള 25 കിലോമീറ്ററോളം കൊടുംവളവും വനവും ആയതിനാലും കാട്ടാനയുള്‍പെടെയുള്ള  വന്യമൃഗങ്ങളുടെ വിളയാട്ടവുമാണ് ആദിവാസികള്‍ ഉള്‍പെടെയുള്ളവര്‍ ഇവിടം  വിട്ട് പോകാന്‍ കാരണം.

Related posts