കോടതിവിധിയെ കാറ്റില്‍ പറത്തി ചെത്തു ബൈക്കുകള്‍ പറക്കുന്നു

KTM-BIKEകോട്ടയം: രൂപമാറ്റിയ ബൈക്കുകള്‍ക്കെതിരേ കേസെടുക്കണമെന്ന ഹൈക്കോടതി വിധിയ്ക്കു പുല്ലുവില. ജില്ലയിലെ പ്രധാന നിരത്തുകളിലെല്ലാം രൂപമാറ്റിയ ബൈക്കുകളില്‍ യുവാക്കള്‍ ചീറിപായുകയാണ്. ഓട്ടോമോട്ടീവ് റിസേര്‍ച്ച് ഇന്ത്യയുടെ അംഗീകാരത്തോടെ നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന വാഹനങ്ങളുടെ ഒരു പാര്‍ട്‌സില്‍ മാറ്റം വരുത്തരുതെന്നാണ് നിയമം. എന്നാല്‍ ബൈക്കുകള്‍ വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബൈക്കുകളുടെ രൂപം മാറ്റിയെടുക്കുകയാണ്.

സൈലന്‍സര്‍, ഹെഡ്‌ലൈറ്റ്, ഹാന്‍ഡില്‍ എന്നിവയില്‍ രൂപം മാറ്റിയുള്ള പരീക്ഷണമാണ് നിലവില്‍ നടക്കുന്നത്. നിറവും ഗ്രാഫിക്‌സും വരെ മാറ്റുന്ന ചില വിരുതന്മാരുമുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വാഹനപരിശോധന നടത്തി ചിലര്‍ക്കെതിരെ നടപടിയെടുത്തെങ്കിലും കാര്യമായ പരിശോധന ഇപ്പോള്‍ നടക്കുന്നില്ലന്നാണ് പരാതി. വാഹനപരിശോധനയില്‍ രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ ആദ്യം താക്കീതും തുടര്‍ന്നു കേസുമെടുക്കാനായിരുന്നു മോട്ടോര്‍ വാഹന വകുപ്പും പോലീസും തീരുമാനിച്ചിരുന്നത്.

ഹൈക്കോടതിയുടെ വിധിയില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ചുവടെ:
1. ഇരുചക്രവാഹനങ്ങളില്‍ വാഹനനിര്‍മാതാക്കള്‍ നല്‍കുന്ന ഹാന്‍ഡില്‍ ബാറില്‍ മാറ്റം വരുത്താ ന്‍ പാടില്ല. നീളം കുറഞ്ഞതോ കൂടി യതോ ആയ ഹാന്‍ഡില്‍ ബാര്‍ ഉപ യോഗിക്കു ന്നത് വാഹനത്തിന്റെ സ്ഥിരതയ്ക്ക് കോട്ടം വരുത്തും.

2. ഇരുചക്രവാഹനത്തിന്റെ സൈലന്‍സര്‍ മാറ്റി വലിയ ശബ്്ദമുണ്ടാക്കുന്നത്‌വയ്ക്കാന്‍ പാടില്ല. ഇതു ജനങ്ങളുടെ കേള്‍വി ശക്തി കുറയ്ക്കുകയും ആരോഗ്യപ്രശ്‌ന ങ്ങളു ണ്ടാക്കുകയും ചെയ്യും.

പ്രത്യേകിച്ച് പ്രായമായവര്‍ക്കും രോഗികള്‍ക്കും ഇതേറെ പ്രയാസമു ണ്ടാക്കും. അതുകൊണ്ടുതന്നെ 1986 ലെ പരിസ്ഥിതി സംരക്ഷണനിയമം പരാമര്‍ശിക്കുന്ന ശബ്്ദപരിധി ഇരുചക്രവാഹനങ്ങള്‍ പാലിക്കണം. ഉത്തരവ് പ്രകാരം ഇരുചക്രവാഹനങ്ങള്‍ക്ക് 80 ഡെസിബെലാണ് ശബ്ദപരിധി.

3. സ്‌റ്റൈല്‍ കൂട്ടാന്‍ മഡ്ഗാര്‍ഡ് ഒഴിവാക്കുന്നത് റൈഡറുടെയും വഴിയാത്രക്കാരുടെയും ശരീരത്തു ചെളി തെറിക്കാന്‍ കാരണമാകും. അതിനാല്‍ നിര്‍ബന്ധമായും മഡ്ഗാര്‍ഡ് വാഹനത്തിലുണ്ടായിരിക്കണം.

4. പിന്‍സീറ്റ് യാത്രക്കാരന്റെ സുരക്ഷയെ കരുതിയുള്ള കൈപ്പിടിയും സാരി ഗാര്‍ഡും ഒഴിവാക്കാന്‍ പാടില്ല. 5. ഗ്ലെയര്‍ അടിക്കാത്ത ഹെഡ്‌ലൈറ്റുകള്‍ മാറ്റി, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് അനുവദനീയമല്ല.

Related posts