കോടികള്‍ വേണ്ട, കൃഷി ചെയ്യാന്‍ അവസരം മതി! നിലം വില്‍ക്കാതെ നെല്‍കൃഷിയിറക്കാന്‍ അവസരമൊരുക്കണ മെന്നാവശ്യപ്പെട്ട് 88 കാരനായ കര്‍ഷകന്‍

KTM-Krishiകുമരകം: മെത്രാന്‍ കായലിലെ തന്റെ അഞ്ചേക്കര്‍ നിലത്തിന് രണ്ടരക്കോടി രൂപ വില നല്‍കാമെന്നു വാഗ്ദാനം നല്‍കിയിട്ടും നിലം വില്‍ക്കാതെ നെല്‍കൃഷിയിറക്കാന്‍ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് 88 കാരനായ കര്‍ഷകന്‍ മന്ത്രിയെ സന്ദര്‍ശിച്ചു. ഇന്നലെ മെത്രാന്‍ കായല്‍ സന്ദര്‍ശിക്കാനെത്തിയ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനെ യാത്രമധ്യേ ബോട്ടില്‍ എത്തിയാണ് ചെങ്ങളം സ്വദേശി കുഴിയില്‍ കരുണാകരന്‍ തന്റെ അഭിലാഷം അറിയിച്ചത്. താന്‍ മരിക്കുന്നതിനു മുമ്പ് ഒരു തവണയെങ്കിലും മെത്രാന്‍ കായലില്‍ നെല്‍കൃഷിയിറക്കണമെന്ന അടങ്ങാത്ത ആഗ്രഹമാണ് കൃഷി മന്ത്രിയെ അറിയിച്ചത്.

താന്‍ സഞ്ചരിച്ച ബോട്ടിലേക്കു കയറിയ കരുണാകരനെ ഹസ്തദാനം നല്‍കി മന്ത്രി അഭിനന്ദിച്ചു. കുമരകം സ്വദേശിയും കൊച്ചിയില്‍ സ്ഥിരതാമസക്കാരനുമായ അലക്‌സാണ്ടര്‍ ഹൈക്കോടതിയില്‍ നിന്നും നെല്‍കൃഷിക്കനുകൂലമായ വിധി സമ്പാദിച്ചിട്ടും കൃഷി നടത്താനാകാത്ത സഹാചര്യത്തെക്കുറിച്ചു കരുണാകരന്‍ മന്ത്രിയെ ധരിപ്പിച്ചു.

മെത്രാന്‍ കായലിന്റെ പുറം ബണ്ടിന്റെ പല ഭാഗങ്ങളും മടവീണു നശിച്ചു, കല്‍ക്കെട്ടുകള്‍ തകര്‍ന്നു. ഇത് പുനര്‍നിര്‍മിക്കുകയെന്ന ആവശ്യമാണ് കരുണാകരന്‍ ആദ്യം മന്ത്രിയോട് ഉന്നയിച്ചത്. മൂന്നു മോട്ടോര്‍ തറകളും നാമാവശേഷമായ നിലയിലാണെന്നും മന്ത്രിയെ ധരിപ്പിച്ചു. ശുഭ പ്രതീക്ഷ ല്‍കിയാണ് മന്ത്രി കരുണാകരന് ഗുഡ്‌ബൈ പറഞ്ഞത്. മെത്രാന്‍കായലിലെ മുതിര്‍ന്ന കര്‍ഷകനായ ചെങ്ങളം കുഴിയില്‍ കരുണാകരന്‍ നെല്‍കൃഷിക്കനുകൂല സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാറിനെ സന്ദര്‍ശിച്ചപ്പോള്‍.

Related posts