കോഴിക്കോട് സ്റ്റേഡിയം നവീകരണത്തിലും അഴിമതി; സംയുക്ത പരിശോധനയ്ക്കുശേഷമേ ദേശീയ ഗെയിംസ് അഥോറിറ്റിക്ക് പണം നല്‍കൂ

KKD-STADIUMസ്വന്തം ലേഖകന്‍

കോഴിക്കോട്: ദേശീയ ഗെയിംസിനു വേണ്ടി നടത്തിയ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിലെ  നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് കോര്‍പറേഷനും ഗെയിംസ് അഥോറിറ്റിയും തമ്മില്‍ തര്‍ക്കം. കോഴിക്കോട് കോര്‍പറേഷന്‍ നല്‍കാനുള്ള ബാക്കിതുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഗെയിംസ് അേഥാറിറ്റി ചീഫ് എന്‍ജിനിയര്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക# അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നവീകരണത്തിന്റെ ഭാഗമായി അടിസ്ഥാന കാര്യങ്ങള്‍ പോലും സ്‌റ്റേഡിയത്തില്‍ നടപ്പിലായില്ലെന്ന ആക്ഷേപം  നിലനില്‍ക്കേ നവീകരണ പ്രവൃത്തികള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കുവെന്നാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

സ്‌റ്റേഡിയത്തിന്റെ നവീകരണവും ഗ്രാന്‍ഡ് സ്റ്റാന്‍ഡ് പവലിയന്‍ നിര്‍മാണവുമാണ് ദേശീയ ഗെയിംസ് അഥോറിറ്റിയുടെ  മേല്‍നോട്ടത്തില്‍  സ്‌റ്റേഡിയത്തില്‍ നടത്തിയത്.മൊത്തം തുകയുടെ 45 ശതമാനം കോര്‍പറേഷനും ബാക്കിതുക ഗെയിംസ് അഥോറിറ്റിയും വഹിക്കണമെന്നായിരുന്നു ദേശീയ ഗെയിംസ് സെക്രട്ടറിയും  കോഴിക്കോട് നഗരസഭാ സെക്രട്ടറിയും സ്‌റ്റേഡിയം പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെട്ടിട്ടുള്ള ഉ—ടമ്പടി. 45 ശതമാനം തുക കോര്‍പറേഷന്‍ പല തവണകളായി നല്‍കിയെങ്കിലും പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് പ്രോജക്ടിന്റെചിലവ് വര്‍ധിച്ചുവെന്നും ആദ്യ എസ്റ്റിമേറ്റ് പ്രകാരമല്ല ജോലികള്‍ നടത്തിയതെന്നും  ചൂണ്ടിക്കാണിച്ച് തങ്ങള്‍ക്ക് അധിക ബാധ്യത വന്ന തുകയുടെ 45 ശതമാനം കുടി വേണമെന്ന് അഥോറിറ്റി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഇത് നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫണ്ട് നല്‍കേണ്ടതുണെ്ടന്നും നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ചശേഷം മതി തുടര്‍ നടപടികളെന്നുമാണ് കോര്‍പറേഷന്‍ കൗണ്‍സിലില്‍ ഉണ്ടായ ധാരണ.  ഗെയിംസുമായി ബന്ധപ്പെട്ട് ശക്തമായ അഴിമതി ആരോപണങ്ങള്‍ പലകോണുകളില്‍  നിന്നും ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ സ്‌റ്റേഡിയം നവീകരണത്തിലും അഴിമതി നടന്നിട്ടുണേ്ടാ എന്ന ആക്ഷേപവും നഗരസഭാ എന്‍ജിനിയറിംഗ് വിഭാഗം പരിശോധിക്കുന്നു്.

അതേസമയം സ്‌റ്റേഡിയ നവീകരണവുമായി ബന്ധപ്പെട്ട്  നഗരസഭാ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, അസി. എന്‍ജിനിയര്‍ എന്നിവര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ പരിശോധനയില്‍ പ്രവൃത്തികള്‍ കോര്‍പറേഷന്‍ നിര്‍ദേശിച്ച പ്രകാരമല്ല നടന്നിട്ടുള്ളതെന്നു വ്യക്തമായി. കോടികള്‍ മുടക്കി നിര്‍മിച്ച പവലിയനുകീഴെ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. മഴപെയ്താല്‍ ഒരു മീറ്ററോളം ആഴത്തില്‍ വെള്ളം കെട്ടികിടക്കുന്ന അവസ്ഥയാണുള്ളത്. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമില്ല.ഗാലറിയിലും റൂഫ് ടോപ്പിലും ഇതു തന്നെയാണ് അവസ്ഥ. ഗാലറിയില്‍ നിന്നുള്ള വെള്ളം ഒഴുകി ഗ്രൗണ്ടില്‍ എത്തുന്ന പരിതാപകരമായ അവസ്ഥയാണ് കോടികള്‍ ചെലവഴിച്ച് നവീകരിച്ച സ്‌റ്റേഡിയത്തിലുള്ളത്.

വെള്ളം താഴെ വിരിച്ച ഇന്റര്‍ ലോക്കില്‍ നിന്നും ഡ്രൈനേജിലേക്ക് ഒഴുക്കിവിടുന്നതിനു പൈപ്പ്  കണക്ഷന്‍ നല്‍കിയിട്ടുമില്ല. പവലിയന്റെ തൂണുകളും ചുമരുകളും ഈ വിധത്തില്‍ നനഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ജോയന്റുകളില്‍  സിമന്റ് തേച്ചടച്ചിട്ടുണെ്ടങ്കിലും ചോര്‍ച്ച ഇപ്പോഴും തുടരുകയാണ്. അതേപോലെ ഗാലറിയിലെ ഇരിപ്പിടങ്ങള്‍ ഗുണനിലവാരമില്ലാത്തതെന്നാണ് കോര്‍പറേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം പറയുന്നത്. ഇപ്പോള്‍ തന്നെ പലതും പൊട്ടിപൊളിഞ്ഞുകഴിഞ്ഞു. ഇക്കാര്യങ്ങള്‍ അഥോറിറ്റിയെ അറിയിച്ച് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ഗെയിംസ് അഥോറിറ്റി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയശേഷം മതി തുടര്‍ നടപടികള്‍ എന്നാണ് തീരുമാനം.

20,55,15,131 കോടിരൂപയാണ് സ്‌റ്റേഡിയത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ചിലവഴിച്ചത്.  ഇതില്‍ 9,24,81,809 രൂപയാണ് നഗരസഭ തങ്ങളുടെ വിഹിതമായി നല്‍കേണ്ടത്. ഇതില്‍ എട്ടുകോടിയില്‍ പരം രൂപ നഗരസഭ ഇതിനകം നല്‍കി കഴിഞ്ഞു. 35, 97,611 രൂപ നല്‍കാന്‍ ബാക്കിയിരിക്കേ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ മൊത്തം ചിലവ് 24,00,69,741 രുപയായി വര്‍ധിച്ചുവെന്ന് ദേശീയ ഗെയിംസ് അധികൃതര്‍ വ്യക്തമാക്കി. പദ്ധതി റിപ്പോര്‍ട്ടും കോര്‍പറേഷന് സമര്‍പ്പിച്ചു. ഇതുപ്രകാരം വര്‍ധിച്ച തുകയുടെ 45 ശതമാനം ഉള്‍പ്പെടെ 1,91,49,186 രൂപ കോര്‍പറേഷന് അധിക ബാധ്യതവന്നു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

അധികമായി വന്ന തുക അനുവദിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അത് അനുവദിച്ചാല്‍ മാത്രമേ കോര്‍പറേഷന് ഇത്രയും തുക അഥോറിറ്റിക്ക് നല്‍കാന്‍ കഴിയൂവെന്നും  ഉദ്യോഗസ്ഥര്‍ പറയുന്നു.  സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്തു നിലപാട് എടുക്കുമെന്നകാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പ്രവൃത്തികള്‍ നടന്നതെന്നതും കോര്‍പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Related posts