ഗതിമാനല്ല, സൂപ്പര്‍മാന്‍! വൈഫൈ, എല്‍ഇഡി സ്ക്രീനുകള്‍, ബയോ ടോയ്‌ലറ്റ്, ജിപിഎസ് തുടങ്ങിയ സംവിധാനങ്ങളുമായി ഇന്ത്യയിലെ വേഗമേറിയ ട്രെയില്‍ ഓടിത്തുടങ്ങി

Gathimanന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് ആഗ്രയിലേക്കുള്ള 184 കിലോമീറ്റര്‍ ദൂരം 100 മിനിറ്റിനുള്ളില്‍ പിന്നിടുന്ന ഗതിമാന്‍ എക്‌സ്പ്രസ് കുതിപ്പു തുടങ്ങി. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസിന്റെ കന്നിയാത്ര കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫഌഗ് ഓഫ് ചെയ്തു.— എന്നാല്‍ 160 കിലോമീറ്റര്‍ വേഗം ഗതിമാന് ചില സ്ഥലങ്ങളില്‍മാത്രമെ എടുക്കാനാവൂ. മറ്റ് സ്ഥലങ്ങളില്‍ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചരിക്കുകയെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

രണ്ടരക്കോടിയോളെ ആളുകള്‍ ഡല്‍ഹി – ആഗ്ര റൂട്ടില്‍ ദിവസം സഞ്ചരിക്കുന്നുണ്ടെന്നാണ് റെയില്‍വേയുടെ കണക്ക്. വിനോദസഞ്ചാരികളെ ലക്ഷ്യമാക്കി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എട്ട് എസി ചെയര്‍ കാറുകളും രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍ കോച്ചുകളാണുമുള്ളത്. വൈഫൈ, ടെലിവിഷന്‍ സ്ക്രീനുകള്‍, ബയോ ടോയ്‌ലറ്റ് സംവിധാനം, ജിപിഎസ്, ഓട്ടോമാറ്റിക് ഡോര്‍ തുടങ്ങിയവ കോച്ചുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. വിമാനങ്ങളിലെ എയര്‍ ഹോസ്റ്റസുമാരെ പോലെ ട്രെയിന്‍ ഹോസ്റ്റസുമാരും ഇഡ്ഡലി, ഉഴുന്നുവട ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വ്യത്യസ്ത ഭക്ഷണ ഇനങ്ങളുമുണ്ടാകും. ലഘുഭക്ഷണങ്ങളും സസ്യസസ്യേതര ഭക്ഷണങ്ങളും വിതരണം ചെയ്യും.—

എക്‌സിക്യൂട്ടീവ് ക്ലാസില്‍ 1,500 രൂപയും ചെയര്‍ കാറില്‍ 750 രൂപയുമാണു യാത്രാനിരക്ക്. വെള്ളിയാഴ്ച ഒഴികെയുള്ള ആറു ദിവസങ്ങളിലും ഗതിമാന്‍ സര്‍വീസ് നടത്തും. പഞ്ചാബിലെ കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് ഗതിമാന്റെ കോച്ചുകള്‍ രൂപപ്പെടുത്തിയത്. ട്രെയിനിന്റെ നിര്‍മാണച്ചെലവ് ഏകദേശം 50 കോടിയാണ്.

രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കും ഗതിമാന്‍ സര്‍വീസ് നടത്തുന്നതിനെക്കുറിച്ചു റെയില്‍വേ ആലോചിക്കുന്നുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് ആഗ്ര വഴി ഭോപ്പാലിലേക്ക് സര്‍വീസ് നടത്തുന്ന ഭോപ്പാല്‍ ശദാബ്ദി എക്‌സ്പ്രസ് 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നുണ്ട്.  ഇന്ത്യയില്‍ സഞ്ചരിക്കുന്ന ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 112 കിലോമീറ്ററാണ്.

Related posts