ഗുണ്ടാനേതാവിനെ വിട്ടയയ്ക്കാന്‍ എസ്‌ഐക്ക് ലക്ഷങ്ങളുടെ വാഗ്ദാനം

alp-RUPEESമാവേലിക്കര: ഗുണ്ടാനേതാവിനെ വിട്ടയയ്ക്കാന്‍ മാവേലിക്കര എസ്‌ഐക്കു ലക്ഷങ്ങളുടെ വാഗ്ദാനം. കഴിഞ്ഞദിവസം പോലീസിന്റെ പിടിയിലായ ഇറവങ്കര എബി വില്ലയില്‍ എബി തോമസിനെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായാണ് ചിലര്‍ പണവുമായി പോലീസിനുമുമ്പിലെത്തിയത്. ഇവര്‍ ലക്ഷങ്ങളാണ് വിട്ടയയ്ക്കലിനായി മാവേലിക്കര എസ്‌ഐ രാജേന്ദ്രന് വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം പറയുന്നു. 2012-ല്‍ നടന്ന തഴക്കര ഇറവങ്കര ശശികല ഭവനത്തില്‍ ശശിധരനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന എബിയെ മാവേലിക്കര എസ്‌ഐ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തഴക്കര ജില്ലാ കൃഷിത്തോട്ടത്തിനുള്ളില്‍ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു.

തുടര്‍ന്നാണ് എസ്‌ഐ രാജേന്ദ്രനു ഫോണ്‍ വിളികളുടേയും മറ്റും പ്രവാഹമുണ്ടായത്. എന്നാല്‍ വാഗ്ദാനം വേണ്ടന്നുവച്ച എസ്‌ഐ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടയ്ക്കുകയായിരുന്നു. 2102 ജൂണ്‍ ആറിനാണ് ശശിധരനെ എബി ആക്രമിച്ചത്. 2012 ജൂലൈ 15നു ശശിധരന്‍ മരിച്ചു. ഈ കേസില്‍ ജാമ്യമെടുത്തു മുങ്ങി നടന്നിരുന്ന എബി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. നിരവധി ക്വട്ടേഷന്‍ ആക്രമണങ്ങളില്‍ ഇയാളുടെ വ്യക്തമായ സ്വാധീനങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.

Related posts