ഗുരുവായൂരില്‍ ഉറവിട മാലിന്യ സംസ്കരണം; വീടുകളില്‍ കമ്പോസ്റ്റ് പോട്ട് നല്‍കിതുടങ്ങി

tcr-kottaഗുരുവായൂര്‍: കുടുംബശ്രീ പ്രവര്‍ത്തര്‍ മാലിന്യശേഖരണം നിര്‍ത്തിയതോടെ ആശങ്കയിലായ വീട്ടുകാര്‍ക്കും ഫഌറ്റുകള്‍ക്കും ആശ്വാസമായി നഗരസഭ വീടുകളിലും ഫഌറ്റുകളിലും പോട്ട് കമ്പോസ്റ്റ് യൂണിറ്റ് എത്തിച്ചു തുടങ്ങി. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ.പി.കെ.ശാന്തകുമാരി വീടുകളില്‍ നേരിട്ടെത്തിയാണ് പോട്ട് കമ്പോസ്റ്റ് യൂണിറ്റിന്റെ വിതരണോദ്ഘാടനം നടത്തിയത്. ഇതിന്റെ പ്രവര്‍ത്തനരീതിയും ചെയര്‍മാന്‍ വിവരിച്ചു നല്‍കി. ഇന്നലെ 25ഓളം വീടുകളിലാണ് പോട്ട് കമ്പോസ്റ്റ് എത്തിച്ചത്.

പോട്ട് കമ്പോസ്റ്റ് ആവശ്യപ്പെടുന്നവര്‍ക്ക് ഇന്നു മുതല്‍ നഗരസഭ വീടുകളില്‍എത്തിച്ചു നല്‍കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ മാലിന്യ ശേഖരണം നടത്തിയിരുന്ന വീടുകളിലും ഫഌറ്റുകളിലുമാണ് നഗരസഭ പോട്ട് കമ്പോസ്റ്റ് എത്തിച്ചു നല്‍കുന്നത്. ഇതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ചു നല്‍കുന്നുണ്ട്. 800രൂപയ്ക്കാണ് പോട്ട് കമ്പോസ്റ്റ്, ഇനോക്കുലം, സ്‌പ്രെയര്‍ എന്നിവ ഇപ്പോള്‍ നല്‍കുന്നത്. ഇതിന്റെ വില കുറയ്ക്കുന്നതിനെക്കുറിച്ച് നഗരസഭ ആലോചിക്കുന്നുണ്ട്.

ഇനോക്കുലം തീര്‍ന്നാല്‍ നഗരസഭയില്‍നിന്ന് ഇനോക്കുലം ലഭ്യമാക്കും. പോട്ട് കമ്പോിനോട് താല്‍പ്പര്യമില്ലാത്തവര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളില്‍ ജൈവമാലിന്യം എത്തിച്ചു നല്‍കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ വാര്‍ഡുകളിലെ കേന്ദ്രങ്ങളില്‍ നഗരസഭ നേരിട്ട് ശേഖരിക്കും.

മാലിന്യം പൊതു സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞാല്‍ വലിയ തുക പിഴ ഈടാക്കി നിയമ നടപടി സ്വീകരിക്കും. ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനും മാലിന്യം എത്തുന്നത് കുറക്കുന്നതിനുമായാണ് ആദ്യഘട്ടത്തില്‍ വീടുകളിലേയും ഫഌറ്റുകളിലേയും മാലിന്യ ശേഖരണം നിര്‍ത്തിയത്. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ സുരേഷ് വാര്യര്‍, എം.രതി, ഹെല്‍ത്ത് സൂപ്രവൈസര്‍ കെ.എസ്.ലക്ഷമണന്‍ എന്നിവരും പോട്ട് കമ്പോസ്റ്റ് വിതരണത്തിന് ചെയര്‍പേഴ്‌സനൊപ്പം ഉണ്ടായി.

Related posts