ഗോമാതാവിന്റെ പേരില്‍ ദളിതനെ കൊല്ലാക്കൊല ചെയ്യുന്നു: എം.എ. ബേബി

klm-mababyഗുരുവായൂര്‍: ചത്ത പശുവിന്റെ തൊലിയുരിയാന്‍ പോലും ദളിതര്‍ക്ക് അവകാശമില്ലെന്നുപറഞ്ഞ് അവരെ കൊല്ലാക്കൊല ചെയ്യുന്ന സവര്‍ണ ഫാസിസത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂ റോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടു. പശു ചത്താല്‍ സംസ്കരിക്കാന്‍ ദളിതന്‍ വേണം. എന്നാല്‍ ചത്തതിന്റെ തൊലിയുരിഞ്ഞാല്‍ കുറ്റം ചാര്‍ത്തുന്നവര്‍ ദളിതരുടെ തൊലിയുരിയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഗുരുവായൂരില്‍ പി. കൃഷ്ണപ്പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന്് വിശേഷിപ്പിച്ച പഴയ കേരളത്തിന്റെ സാമൂഹ്യാവസ്ഥയെ മാറ്റിമറിച്ച പരിഷ്ക്കര്‍ത്താവായിരുന്നു പി. കൃഷ്ണപ്പിള്ളയെന്ന് ബേബി പറഞ്ഞു.

കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. വസന്തത്തിന്റെ കനല്‍ വഴികള്‍ എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ അനില്‍. വി. നാഗേന്ദ്രന്‍, ഗാനങ്ങള്‍ ആലപിച്ച പി.കെ. മേദിനി, സി.ജെ. കുട്ടപ്പന്‍, നടന്‍ പ്രേംകുമാര്‍ എന്നിവരെ ആദരിച്ചു. എം.എ. ബേബി ഉപഹാരങ്ങള്‍ നല്‍കി. എം. കൃഷ്ണദാസ്, പ്രഫ.പി.കെ. ശാന്തകുമാരി, എന്‍.കെ. അക്ബര്‍, ടി.ടി. ശിവദാസ്, ജി.കെ. പ്രകാശ്, എം.സി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts