ചികിത്സയ്ക്കിടെ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണം; മെഡിക്കല്‍ കോളജ് ആരോഗ്യ മന്ത്രി സന്ദര്‍ശിക്കും

ekm-nurseകളമശേരി: ചികിത്സയിലിരിക്കെ എംബിബിഎസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ ആരോഗ്യ  മന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും. ഉന്നതല അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് സ്ഥലം സന്ദര്‍ശിക്കുന്ന കാര്യം ആരോഗ്യ മന്ത്രി കെ.കെ ശൈലജ  മെഡിക്കല്‍ വിദ്യാര്‍ഥികളെ അറിയിച്ചത്.അതേ സമയം ഷംനയുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന്  പോലീസിന് ലഭിക്കും. മരണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നാണ് കുന്നത്. എന്നാല്‍ ലാബ് റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.

അസ്വഭാവിക മരണത്തെ ക്കുറിച്ച്  പുറത്ത് നിന്നുള്ള ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സമരം  നടക്കുന്നതിനിടയിലാണ് ഈ വിവരങ്ങള്‍സംസ്ഥാന ആരോഗ്യമന്ത്രി  വിവരം ഫോണില്‍ വിളിച്ച് നേരിട്ട് അറിയിച്ചത്. ഇന്നലെ ഷംനയുടെ കണ്ണൂരിലെ വീട്ടിലെത്തിയും മന്ത്രി  ഈ വിവരം നല്‍കിയിരുന്നു. സമിതിയംഗങ്ങളെ  ഇന്ന് പ്രഖ്യാപിക്കും.മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയസൂര്യയുമായി മന്ത്രി പത്ത് മിനിറ്റോളം നേരം സംസാരിച്ചു. വിദ്യാര്‍ഥികളുടെ മറ്റാവശ്യങ്ങളില്‍ അടിയന്തിരമായി തീരുമാനങ്ങള്‍ എടുക്കുമെന്നും അറിയിച്ചു.

ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ കുറവ് ചൂണ്ടിക്കാണിച്ച സമരക്കാരോട് അടിയന്തിരമായി പട്ടിക തയ്യാറാക്കാനും  പ്രിന്‍സിപ്പലിന് കൈമാറാനും ആവശ്യപ്പെട്ടു.  പര്‍ച്ചേസിംഗ് വിഭാഗമായ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് പട്ടിക നല്‍കാനും ആരോഗ്യ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍  നൂറു കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാവിലെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന്  സമരക്കാര്‍ ആവശ്യപ്പെട്ടു.

ഷംനയുടെ മരണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നടത്തിയ മൂന്നംഗ സമിതിയുടെ അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഉന്നത സ്ഥാനത്ത് നിന്ന് അന്വേഷണ വിധേയമായി  പുറത്താക്കിയ ഡോക്ടര്‍ അടങ്ങുന്നതാണ് മൂന്നംഗ സമിതിയെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.അടിയന്തിര ഘട്ടങ്ങളില്‍ വേണ്ട രക്ഷാ ഉപകരണങ്ങള്‍ ഇല്ലാതായതും ജീവനക്കാര്‍ ഹാജരാകാതിരുന്നതും ഷംനയുടെ മരണത്തിന് പ്രധാനകാരണമാണെന്ന്  ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയസൂര്യ ആരോധിച്ചു.

യൂണിയന്‍ ചെയര്‍മാന്‍ അദില്‍ അബ്ദുള്‍ ഷുക്കൂര്‍, ജനറല്‍ സെക്രട്ടറി അഫ്ത്താബ് ഖാസിം, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ചെയര്‍മാന്‍ എബനൈസര്‍ യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ട്രോമാകെയര്‍ ആംബുലന്‍സ് അറ്റകുറ്റപ്പണി ചെയ്യുക, ലിഫ്റ്റുകള്‍ പ്രവര്‍ത്തന ക്ഷമമാക്കുക , ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുക, ഹൃദ്രോഗ വിഭാഗം ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു.

Related posts