ചെങ്ങന്നൂരില്‍ ഇതരസംസ്ഥാന ഭിക്ഷാടകസംഘം സജീവം; ലക്ഷ്യം ശബരിമല തീര്‍ഥാടകര്‍

begears1ചെങ്ങന്നൂര്‍: ശബരിമല സീസണായതോടെ ഇതരസംസ്ഥാന ഭിക്ഷാടകസംഘം ചെങ്ങന്നൂരില്‍ സജീവമാകുന്നു. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തന്മാരെ ലക്ഷ്യമിട്ടാണ്  ശബരിമലയുടെ പ്രവേശന കവാടം കൂടിയായ ചെങ്ങന്നൂരില്‍ ഇവര്‍ തമ്പടിച്ചിരിക്കുന്നത്. നൂറു കണക്കിനാളുകള്‍ ഉള്‍ക്കൊള്ളുന്ന വിവിധ സംഘങ്ങളായാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയിരിക്കുന്നത്. ഇതിനെതിരെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപവും വ്യാപകമാകുകയാണ്.

രാത്രികാലങ്ങളില്‍ മുനിസിപ്പല്‍ കോംപ്ലക്‌സിന്റെ വരാന്തയിലാണ് ഭിക്ഷാടക സംഘം തമ്പടിക്കുന്നത്.  ഒരാഴ്ച കാലമായാണ് വിവിധ സംഘങ്ങളായി ഇവരുടെ വരവ്. ഭിക്ഷാടനത്തിന്റെ മറവില്‍ ഇവരില്‍ ഉള്‍പ്പെടുന്ന ചിലര്‍ക്ക് കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇവര്‍ക്കൊപ്പമുള്ള കുട്ടികളുടെ കാര്യത്തിലും പ്രദേശവാസികള്‍ക്കിടയില്‍ സംശയമുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ പോലും ഉപയോഗിക്കുന്ന ഭിക്ഷാടകരുള്ളതായി രാത്രികാല വ്യാപാരികളും മറ്റും പറയുന്നു.

ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളില്‍ ഇവര്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ് . ഇവരില്‍ നിന്നും വൈകുന്നേരങ്ങളില്‍ പണം പിരിക്കാനായി ആളുകള്‍ എത്തുന്നുണ്ടെന്നും ഭിക്ഷാടകര്‍ക്ക് ഓരോത്തര്‍ക്കും 1000 രൂപ ടാര്‍ജറ്റ് ഇത്തരം പിരിവുകാരായ ആളുകള്‍ പറഞ്ഞേര്‍പ്പടുത്തിയിരി ക്കുന്നതായും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച ചിലര്‍ പറയുന്നു. വിഷയത്തില്‍ അധികൃതര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടേയും വ്യാപാരികളുടേയും ആവശ്യം.

Related posts