ചെരുപ്പാണി – ചിറ്റീക്കുന്ന റോഡ് ഇനി എന്നു നന്നാക്കും

tvm-cheruathyവിതുര: നൂറോളം ആദിവാസി കുടുംബങ്ങള്‍ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന തൊളിക്കോട് ചെരുപ്പാണി– ചിറ്റീക്കുന്ന് റോഡ് നവീകരണം അടിയന്തിരമായി നടത്തണമെന്നുള്ള ആവശ്യം ശക്തമാകുന്നു.     കഴിഞ്ഞ ഗ്രാമ പഞ്ചായത്ത് ഭരണ സമിതയുടെ കാലത്തു അനുവദിക്കപ്പെട്ട 4.95 ലക്ഷം രൂപ മുടക്കി ആദിവാസി ഊരിലേക്കുള്ള ഗതാഗതം കുറ്റമറ്റ രീതിയിലാക്കണമെന്നാണു ആവശ്യം. പദ്ധതിയുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. എന്നിട്ടും റോഡ് ടാര്‍ ചെയ്തു നവീകരിക്കുന്നതു സംബന്ധിച്ചു ഒന്നും നടക്കാത്തതിനു പിന്നിലെ കാരണം വ്യക്തമല്ല.

ഇതിനിടെ റോഡിനായി അന്നു വകയിരുത്തിയ തുക വകമാറ്റി ചെലവഴിയ്ക്കാന്‍ നീക്കം നടക്കുന്നതായി പരാതിയുണ്ട്. രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ചു ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ കുട്ടികളടക്കമുള്ള അനവധി പേരുടെ സഞ്ചാര സ്വാതന്ത്ര്യത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്.  നിലവില്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കുട്ടികള്‍ ഇതുവഴി നടന്നാണു പോകുന്നത്. മെറ്റലിളകിയ നിലയില്‍ റോഡിന്റെ അവസ്ഥ ദയനീയമാണ്.ഒന്നര കിലോ മീറ്ററോളം ദൂരമാണു തകര്‍ന്ന നിലയില്‍. ഈ റോഡ് നവീകരണത്തിനു തുക അനുവദിച്ച സമയത്തു തന്നെ ഉത്തരവായ മലയടി– ചെറുവക്കോണം റോഡിന്റെ പണി മാസങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയായതായി ആദിവാസികള്‍ പറയുന്നു.

നവീകരണം അടിയന്തരമായി തുടങ്ങണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിനെ പല തവണ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും അതിനാല്‍ മന്ത്രിയ്ക്കു നേരിട്ടു പരാതി നല്‍കാന്‍ പോകുകയാണെന്നും ആദിവാസികള്‍ പറയുന്നു. ചെരുപ്പാണി– ചിറ്റീക്കുന്ന് റോഡ് പണിയുമായി ബന്ധപ്പെട്ടു തൊളിക്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ ഇടപെടല്‍ ആശാവഹമല്ലെന്നും ഫണ്ട് വകമാറ്റാനുള്ള ഗൂഢ നീക്കം നടക്കുകയാണെന്നും ആദിവാസി കോണ്‍ഗ്രസ്. നവീകരണം അടിയന്തരമായി തുടങ്ങാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നു  അറിയിച്ചു.

Related posts