ജര്‍മനിയില്‍ ആറായിരത്തോളം അഭയാര്‍ഥി കുട്ടികളെ കാണാനില്ല

refugee-kidsബെര്‍ലിന്‍: ജര്‍മനിയിലെത്തിയ അഭയാര്‍ഥികളുടെ ആറായിരത്തോളം കുട്ടികളെ കഴിഞ്ഞ വര്‍ഷം കാണാതായിട്ടുണ്ടടന്നുസര്‍ക്കാര്‍ കണക്ക്. ജര്‍മന്‍ പാര്‍മെന്റില്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഈ വിവരം. 5835 ആണ് സര്‍ക്കാര്‍ കണക്കനുസരിച്ച് കാണാതായ അഭയാര്‍ഥി കുട്ടികളുടെ എണ്ണം. ഏകദേശം 5000 കുട്ടികളെ കാണാതായതായി അനൗദ്യോഗിക കണക്കുകള്‍ നേരത്തെ പുറത്തുവന്നിരുന്നതാണ്. ഇതിനെ സാധൂകരിക്കുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി.

എന്നാല്‍ 2020 ആകുന്നതോടെ ജര്‍മനിയിലെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം 36 ലക്ഷം കവിയുമെന്നു സര്‍ക്കാരിന്റെ പുതിയ കണക്ക്. സാമ്പത്തിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2016 മുതല്‍ 2020 വരെ പ്രതിവര്‍ഷം അഞ്ച് ലക്ഷം അഭയാര്‍ഥികള്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. വര്‍ഷാവര്‍ഷമുള്ള സംഖ്യയില്‍ മാറ്റം വരാം. കഴിഞ്ഞ വര്‍ഷം 11 ലക്ഷം പേര്‍ എത്തിയ സ്ഥാനത്താണിത്. എന്നാല്‍, ഈ കണക്ക് സാങ്കേതികം മാത്രമാണെന്നും പ്രശ്‌നബാധിത രാജ്യങ്ങളിലെ സ്ഥിതിഗതികളില്‍ മാറ്റം വരുന്നതിനനുസരിച്ച് അഭയാര്‍ഥി പ്രവാഹത്തിലും കുറവു വരാമെന്നും സര്‍ക്കാരിന്റെ വിശദീകരണം. ഇപ്പോള്‍ അഭയാര്‍ഥികള്‍ വരുന്ന നിരക്ക് മാത്രമാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ കണക്കില്‍ പരിഗണിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts