കളിക്കുന്ന കാലത്ത് ഇമ്രാന്‍ ‘ചരസിന്റെ ആശാനായിരുന്നു’ ! കൊക്കെയ്ന്‍ ഇഷ്ടം പോലെ ഉപയോഗിക്കുമായിരുന്നു; പാക് പ്രധാനമന്ത്രിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സഹതാരം…

ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ ഇമ്രാന്‍ഖാനെതിരേ ഗുരുതര ആരോപണവുമായി മുന്‍ പേസ്ബൗളര്‍ സര്‍ഫ്രാസ് നവാസ്.

ഒപ്പം കളിക്കുന്ന കാലത്ത് ഇമ്രാന്‍ഖാന്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയിരിക്കുന്നത്. ഒരു പാകിസ്ഥാന്‍ ടെലിവിഷനില്‍ നടന്ന ചര്‍ച്ചയിലാണ് മുന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍.

1970, 80 കാലത്ത് ഇമ്രാന്‍ ഖാനൊപ്പം കളിച്ച താരമാണ് നവാസ്. തന്റെ വീട്ടില്‍ വച്ച് ഇമ്രാന്‍ ചരസ് വലിക്കുന്നതും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതും നേരിട്ട് കണ്ടുവെന്നാണ് നവാസിന്റെ വെളിപ്പെടുത്തല്‍. 1987ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇമ്രാന് വേണ്ട വിധത്തില്‍ പന്തെറിയാന്‍ സാധിച്ചില്ല.

അതിന് ശേഷം പാകിസ്ഥാനില്‍ തിരിച്ചെത്തി ഇസ്ലാമബാദിലുള്ള തന്റെ വീട്ടില്‍ വച്ച് അദ്ദേഹം മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു.

‘ഇമ്രാന്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടായിരുന്നു. ലണ്ടനില്‍ വച്ചും എന്റെ വീട്ടില്‍ വച്ചും അത് ഉപയോഗിച്ചിട്ടുണ്ട്.

ഇമ്രാനൊപ്പം എന്റെ വീട്ടിലേക്ക് സലിം മാലിക്, മൊഹ്സിന്‍ ഖാന്‍, അബ്ദുല്‍ ഖാദിര്‍ എന്നിവരും വന്നിരുന്നു.

വീട്ടിലെത്തി ഭക്ഷണം ആവശ്യപ്പെട്ട ശേഷമാണ് ഇമ്രാന്‍ ചരസും കൊക്കെയ്നും ഉപയോഗിക്കുന്നത് കണ്ടത്’ നവാസ് വെളിപ്പെടുത്തി.

‘അയാളെ എന്റെ മുന്നില്‍ കൊണ്ടു വന്ന് ഇത് ചോദിക്കു. അപ്പോള്‍ അയാള്‍ ഇക്കാര്യം നിഷേധിക്കുമോ എന്ന് നോക്കാം.

ഞാന്‍ മാത്രമല്ല ഇമ്രാന്‍ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിന് മറ്റ് പലരും ലണ്ടനില്‍ വച്ച് ദൃക്സാക്ഷികളായിരുന്നു’ നവാസ് പറഞ്ഞു.

പാകിസ്ഥാന് വേണ്ടി 55 ടെസ്റ്റുകളിലും 45 ഏകദിനങ്ങളും കളിച്ച താരമാണ് നവാസ്. മുമ്പ് ഇമ്രാന്റെ മുന്‍ ഭാര്യ രെഹം ഖാനും സമാനമായ ആരോപണവുമായി ഇമ്രാനെതിരേ രംഗത്തു വന്നിരുന്നു.

Related posts

Leave a Comment