ജാട്ട് പ്രക്ഷോഭത്തിനിടെ കൂട്ടമാനഭംഗത്തിനിരയായെന്നു പരാതി

jadസോനിപ്പട്ട് (ഹരിയാന): ജാട്ട് സംവരണ പ്രക്ഷോഭങ്ങള്‍ക്കിടെ കൂട്ടമാനഭംഗം നടന്നതായ ആരോപണങ്ങള്‍ ശരിവച്ച് പരാതിയുമായി ഒരു സ്ത്രീ രംഗത്ത്. ഡല്‍ഹിയിലെ നരേലയില്‍നിന്നുള്ള സ്ത്രീയാണ് മാനഭംഗത്തിനിരയായെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴു പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളില്‍ സ്ത്രീയുടെ ഭര്‍തൃസഹോദരനും ഉള്‍പ്പെടും. കേസ് രജിസ്റ്റര്‍ ചെയ്തതായി ഹരിയാന പോലീസ് ഡിഐജി രാജശ്രീ സിംഗ് സ്ഥിരീകരിച്ചു. ഫെബ്രുവരി 22, 23 രാത്രികളിലാണു താന്‍ മാനഭംഗത്തിനിരയായതെന്നും പ്രതികളെ വ്യക്തമായി അറിയാമെന്നും പരാതിയില്‍ പറയുന്നുണ്്ട്. ഡല്‍ഹിയില്‍നിന്നു ഹരിദ്വാറിലേക്കു പോകുന്നതിനിടെ നരേലയില്‍വച്ച് ആക്രമിക്കപ്പെടുകയായിരുന്നെന്നാണു പരാതിയില്‍ പറയുന്നത്. എന്നാല്‍, സംഭവം നടന്ന സ്ഥലം കാട്ടിക്കൊടുക്കാന്‍ പരാതിക്കാരിക്കു കഴിഞ്ഞില്ല.

എന്നാല്‍, സ്ത്രീയുടെ പരാതി കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാകാന്‍ സാധ്യതയുണെ്്ടന്ന് കൂട്ടമാനഭംഗ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി നിയോഗിച്ച പ്രത്യേക സംഘത്തിലെ ഒരു അംഗം വ്യക്തമാക്കി. നേരത്തെ, ചില ട്രക്ക് ഡ്രൈവര്‍മാര്‍ മൂര്‍ത്തലിലെ പാടത്ത് ജനക്കൂട്ടം സ്ത്രീകളെ ആക്രമിക്കുന്നതു കണ്്ടതായി വെളിപ്പെടുത്തിയിരുന്നു.

Related posts