ജിഷ വധക്കേസ്; പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയും അന്വേഷണ സംഘവും തമ്മില്‍ ശീതയുദ്ധം

POLICEതിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തെ വിളിച്ചു വരുത്താന്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കു അധികാരമില്ലെന്നു വ്യക്തമാക്കി പോലീസുദ്യോഗസ്ഥര്‍ അതോറിറ്റിക്കു മുന്നില്‍ ഹാജരായില്ല. ഐജി മഹിപാല്‍ യാദവുള്‍പ്പെടെയുള്ള അഞ്ചു പോലീസുദ്യോഗസ്ഥരാണ് അതോറിറ്റിക്കു മുന്നില്‍ ഹാജരാകുന്നതില്‍ നിന്നു വിട്ടു നിന്നത്.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടി കൃത്യ വിലോപമാണെന്നു ജസ്റ്റീസ് നാരായണക്കുറുപ്പ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താന്‍ അതോറിറ്റിക്കു അധികാരമുണ്‌ടെന്നു പറഞ്ഞ അദ്ദേഹം കേസന്വേഷണത്തിലെ വീഴ്ച്ചയും പരിശോധിക്കുമെന്നും വ്യക്തമാക്കി. അടുത്ത മാസം രണ്ടിനു ഐജി ഉള്‍പ്പെടെ അഞ്ചു പോലീസ് ഉദ്യോഗസ്ഥരും അതോറിറ്റിക്കു മുന്നില്‍ ഹാജരാകണമെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് അറിയിച്ചു. നേരത്തെ, കോടതിയോടു മാത്രമാണ് അന്വേഷണ സംഘത്തിനു ബാധ്യതയുള്ളതെന്നു ഐജി മഹിപാല്‍ യാദവ് വ്യക്തമാക്കിയിരുന്നു. അതോറിറ്റിയുടെ നടപടി കേസില്‍ ഇടപെടുന്നതിനു തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Related posts