താലൂക്ക് ആശുപത്രി ഒപിയില്‍ കുട്ടികളുടെ ചികിത്സയ്ക്ക് ഡോക്ടറില്ലെന്നു പരാതി

alp-doctorആലത്തൂര്‍: താലൂക്ക് ആശുപത്രിയില്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ കുട്ടികളുടെ ചികിത്സയ്ക്ക് ഡോക്ടറില്ലെന്നു പരാതി. വിവിധ രോഗങ്ങളുമായി ചികിത്സ തേടിയെത്തുന്ന കുട്ടികളും അമ്മമാരും ഇതുമൂലം വലയുന്നതായി ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആരോപിച്ചു.കുട്ടികളുടെ ഡോക്ടര്‍ ആശുപത്രി സൂപ്രണ്ടായതിനാല്‍ ഇദ്ദേഹത്തിന് ഒപിയില്‍ കയറാനാകുന്നില്ല. രോഗം മൂര്‍ച്്ഛി—ച്ചെത്തുന്ന കുട്ടികളെ മറ്റ് ഡോക്ടര്‍മാര്‍ പരിശോധിച്ച് അഡ്മിറ്റ് ചെയ്യുവാന്‍ നിര്‍ദേശിക്കും.

എന്നാല്‍ ഈ രോഗികളെ പിറ്റേന്ന് രാവിലെയാണ് കുട്ടികളുടെ ഡോക്ടര്‍ വാര്‍ഡിലെത്തി പരിശോധിക്കുക. ഇതുവരെ  വിദഗ്ദ ചികിത്സ ലഭിക്കാതെ രോഗികള്‍ വലയുകയാണ്. നിത്യേന ആയിരത്തോളം രോഗികള്‍ ഒ.പി ടിക്കറ്റെടുത്ത് വിവിധ ചികിത്സക്കായി കാത്തുനില്ക്കാറുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ പണമില്ലാത്തവരാണ് സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

ബ്ലോക്ക്,  ഗ്രാമപഞ്ചായത്ത് ഭരണസമിതികള്‍ ഇടപെട്ട് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനമെടുത്തു. യോഗത്തില്‍ പ്രസിഡന്റ് എം.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.

Related posts