തിരുവനന്തപുരത്ത് തെരുവ് നായക്കൂട്ടം വീട്ടമ്മയെ കടിച്ചുകൊന്നു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

TVM-DOGIATTACKMARANAMതിരുവനന്തപുരം: വിഴിഞ്ഞം പുല്ലുവിളയില്‍ വീട്ടമ്മയെ തെരുവ് നായക്കൂട്ടം കടിച്ചുകൊന്നതിനു പിന്നാലെ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. പുല്ലുവിള സ്വദേശി ഡെയ്‌സിക്കു നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.വെള്ളിയാഴ്ച രാത്രിയാണ് തെരുവ് നായകളുടെ ആക്രമണത്തില്‍ പുല്ലുവിള സ്വദേശി സില്‍വമ്മ (65) മരിച്ചത്. ഇവരുടെ കൈകാലുകള്‍ നായ്ക്കള്‍ കടിച്ചുതിന്ന നിലയിലായിരുന്നു. രാത്രി എട്ടരയോടെയാണ് പുല്ലുവിള തീരദേശവാസികളെ ഭീതിയിലാഴ്ത്തിയ സംഭവം അരങ്ങേറിയത്.

രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സില്‍വമ്മയെ 20 ഓളം വരുന്ന തെരുവ് നായ്ക്കളുടെ കൂട്ടുമാണ് ആക്രമിച്ചത്. നിലത്ത് വീണ ഇവരുടെ ശരീരം നായ്ക്കള്‍ കടിച്ചുമുറിച്ച് വികൃതമാക്കി. മാതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ ശെല്‍വരാജി(35)നെയും നായ്ക്കള്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശെല്‍വരാജ് കടലിലേക്ക് ഓടുകയായിരുന്നു. ശെല്‍വരാജിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും സില്‍വമ്മ മരണത്തിന് കീഴടങ്ങിയിരുന്നു.

നായ്ക്കളുടെ കടിയേറ്റ് പരിക്കേറ്റ വിഴിഞ്ഞം പുല്ലുവിള സ്വദേശിനി ഡെയ്‌സി (52) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ കൈയ്യിലും കാലിലുമാണ് കടിയേറ്റത്. കൈയ്യില്‍ ആഴത്തിലുള്ള കടിയേറ്റു. ഡെയ്‌സി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ രാത്രിയാണ് നായക്കൂട്ടം ഡെയ്‌സിയെയും ആക്രമിച്ചത്. രാത്രി 11.30 ഓടെയാണ് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. തുടര്‍ന്ന് സര്‍ജറി, ഓര്‍ത്തോപീഡിക്, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളിലെ ചികിത്സകള്‍ ലഭ്യമാക്കി.

തെരുവ് നായ്ക്കള്‍ ആക്രമണം നടത്തിയ പുല്ലുവിളയില്‍ ജനം പ്രതിഷേധത്തിലും ആശങ്കയിലുമാണ്. തെരുവ് നായ്ക്കളെ വകവരുത്താന്‍ കാഞ്ഞിരംകുളം പഞ്ചായത്തില്‍ അടിയന്തിര യോഗം  ചേര്‍ന്നു. നെയ്യാറ്റിന്‍കര തഹസില്‍ദാറും അധികാരികളും സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.  ട

Related posts