തിരുവിഴാംകുന്ന് ഫാമിലെ മാര്‍ട്ടാപ്പനി: തൊണ്ണൂറ് പശുക്കളുടെയും ദയാവധം ഫാമില്‍തന്നെ നടത്തും

cow maionമണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് ഫാമിലെ മള്‍ട്ടാ പനി ബാധിച്ച 90 പശുക്കളുടെയും ദയാവധം ഫാമില്‍ നടത്തി കുഴിച്ചിടാന്‍ തീരുമാനിച്ചു. ഇന്നലെ ഫാമില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും സര്‍വ്വകലാശാല അധികൃതരുടെയുംതൊഴിലാളി പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമായത്. രോഗം ബാധിച്ചു പശുക്കളെ അനസ്തീഷ്യ മരുന്ന് കൂടിയ അളവില്‍ കുത്തിവച്ച് വധിക്കും.ബോധം കെടുത്താനുള്ള മരുന്ന് ലഭിക്കാന്‍ ഏതാനും ദിവസംകൂടി ലഭിക്കുമെന്നും ലഭിച്ച മുറക്ക്

എത്രയും വേഗത്തില്‍ ദയാവധം നടത്തും. പശുക്കളുടെ ജഡം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ആഴത്തില്‍ കുഴിച്ചിടാനാണ് യോഗം തീരുമാനിച്ചത്. നടപടികള്‍ക്കായി 9 പേരടങ്ങുന്ന പത്ത് ടീമിനെ നിയോഗിക്കും. ഒരു ശാസ്ത്രജ്ഞനും, ഡോക്ടര്‍മാരും ഫാമിലെ ജീവനക്കാരും തൊഴിലാളികളും അടങ്ങുന്നതായിരിക്കും ഒമ്പതംഗ സംഘം.ജനവാസ കേന്ദ്രങ്ങളില്‍ 1 കിലോ മീറ്റര്‍ അകലത്തിലാണ് കുഴിച്ചിടുന്ന സ്ഥലം. മാള്‍ട്ട പനി ബാധിച്ച പശുക്കളുടെ ജഡം കുഴിച്ചിടുന്നത് അന്താരാഷ്ട്ര ഏജന്‍സികള്‍ സുരക്ഷാ മാനദണ്ഡം പാലിച്ചായിരിക്കും.

മണ്ണുത്തിയിലെ വെന്റെറിങ് പ്ലാന്റില്‍ ദയാവധം നടത്താനിരുന്നത് മൃഗക്ഷേമ ബോര്‍ഡ് എതിര്‍ത്തതിനാല്‍ ആണ് തിരുവിഴാംകുന്നില്‍ നടത്തുന്നത്. ഫാമിനെ എത്രയും വേഗം രോഗാണുവിമുക്തമാക്കി പുതിയ മാടുകളെ കൊണ്ടുവരുമെന്ന് വെറ്ററിനറി രജിസ്ട്രാര്‍ ജോസഫ് മാത്യു പറഞ്ഞു. ഫാമില്‍ വെറ്ററിനറികോളജ് സ്ഥാപിക്കാനുള്ള പദ്ധതി സര്‍വകലാശാല സമര്‍പ്പിച്ചിട്ടുണ്ട്. എംഎല്‍എ അഡ്വ.എന്‍.ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ്, പഞ്ചായത്തംഗങ്ങളായ വി. പ്രീത, ജിനേഷ്, ഫാം മേധാവി ഷിബു സൈമണ്‍, ഡോ.മിനി ഡോ.ഉഷ, ശിവദാസന്‍, മനോമോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts