നാടിന്റെ ഉറക്കം കെടുത്തി ഗ്രാമീണ മേഖലകളില്‍ കഞ്ചാവ്-മയക്കുമരുന്നു സംഘങ്ങള്‍

alp-kanchavuതുറവൂര്‍: നാടിന്റെ ഉറക്കം കെടുത്തി ഗ്രാമീണ മേഖലകളില്‍ കഞ്ചാവ്-മയക്കു മരുന്ന് സംഘങ്ങള്‍ സജീവമാകുന്നു.  പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂര്‍ പഞ്ചായത്തുകളുടെ ഉള്‍നാടന്‍-കായലോരമേഖലകളും തീരപ്രദേശവും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് സംഘങ്ങളുടെ വിളയാട്ടം.  രാത്രികാലങ്ങളില്‍ ആളൊഴിഞ്ഞ പ്രദേശങ്ങളിലും കായലോരത്തും ബീച്ചിലും ഇരുചക്രവാഹനങ്ങളിലുമെത്തുന്ന യുവാക്കളാണ് വിപണന ശ്രംഖലയിലെ കണ്ണികളെന്നാണ് നാട്ടുകാരുടെ സംശയം.

മേഖലയില്‍ സ്വാധീനമുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ മകനും മയക്കുമരുന്ന് വിപണന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് അറിയുന്നത്.  കഴിഞ്ഞദിവസം കുത്തിയതോട് പോലീസിന്റെ രാത്രികാല പട്രോളിംഗിനിടയില്‍ പറയകാട് നാലുകുളങ്ങര ഭാഗത്തെത്തിയപ്പോള്‍ മയക്കു മരുന്ന് വില്പനയ്ക്കത്തിയ സംഘം ഇടവഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

തഴുപ്പ്, പുന്നയ്ക്കാപ്പള്ളി മാറ്റ് ഇന്‍ഡ്യ മൈതാനം അന്ധകാരനഴി, പള്ളിത്തോട് വാലയില്‍ കടപ്പുറം, ചാപ്പക്കടവ്, പട്ടണക്കാട് പഞ്ചായത്തിലെ ആറാട്ടുവഴി കടപ്പുറം തുടങ്ങിയ തീരമേഖലകളിലും മയക്കുമരുന്നു സംഘങ്ങള്‍ സജീവമായിരിക്കയാണ്.  തീരമേഖലയിലുള്‍പ്പടെ എക്‌സൈസും പോലീസും രാത്രികാല പരിശോധന ശക്തമാക്കി നാട്ടുകാരുടെ സൈ്വര്യ ജീവിതം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Related posts